ഒഴുവുകൾ നിരവധി ഉണ്ടായിട്ടും അറിയാതെ പി എസ് സി... കേരളം സർവകാലശാല മറച്ചുവെച്ചത് എന്തിന്... ഈ ഒളിച്ചുകളി തുടങ്ങിയിട്ട് വർഷങ്ങൾ...കണ്ടിട്ടും കാണാതെ അതികൃതർ.. ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം ഉടൻ..

എം.ജി സര്‍വകലാശാലയില്‍ 19, കാലിക്കറ്റ് 17, കൊച്ചി 22, കാർഷിക സര്‍വകലാശാല 15, കണ്ണൂർ സര്‍വകലാശാല 5 എന്നിങ്ങനെയാണ് പി.എസ്.സിക്ക് ഇതുവരെ ലഭിച്ച തസ്തികകള്‍. കൂട്ടത്തില്‍ കേരള സര്‍വകലാശാല മാത്രമാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാത്തത്.ഇത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കും. കരാർ ജീവനക്കാരുടെ സമ്മർദം മൂലം ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ സർവകലാശാല വിമുഖത കാട്ടുന്നു എന്നാണ് ആരോപണം.
ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.അനധ്യാപക നിയമനങ്ങൾ പൂർണമായും പി.എസ്.സി വഴിയാണ് നടത്തേണ്ടത്. എന്നാല്‍ സ്പെഷ്യൽ ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ എല്ലാ സർവകലാശാലകളിലും നൂറുകണക്കിന് ജീവനക്കാർ വിവിധ തസ്തികകളിലായി കരാർ അടിസ്ഥാനത്തിൽ തുടരുന്നു.
https://www.facebook.com/Malayalivartha


























