സിംഗപ്പൂർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ആസ്ഥാനത്തെ പറിച്ചുനടാൻ ഫോൺപേ... കൂടുമാറ്റം മൂന്ന് ഘട്ടങ്ങളിലായി... ഇൻഷുറൻസ് ബ്രോക്കിംഗും വെൽത്ത് ബ്രോക്കിംഗ് സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.. തുടർന്ന് രണ്ടാമതായി ഫോൺപേ ജീവനക്കാർക്കായി പുതിയ സ്റ്റോക്ക് ഉടമസ്ഥത പ്ലാൻ അവതരിപ്പിച്ചു... ഇതിലൂടെ ജീവനക്കാരുടെ നിലവിലുള്ള സ്റ്റോക്ക് ഉടമസ്ഥത പ്ലാനുമായി പുതിയതിനെ സംയോജിപ്പിച്ചു...

മൂന്ന് ഘട്ടങ്ങളിലായാണ് ഈ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫോൺപേ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം സിംഗപ്പൂരിലുള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഫോൺപേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കുടകീഴിലേക്ക് കൊടുവന്നു. അടുത്ത 12 മാസത്തിനുള്ളിൽ ബംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതിയ നിയമനങ്ങൾ നടത്താനാണ് ഫോൺ പേയുടെ നീക്കം. എഞ്ചിനീയറിംഗ്, മാർക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയിൽസ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോൺ പേ സൃഷ്ടിക്കുക.
അതേസമയം, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഫോൺ പേ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. 2022 അവസാനത്തോടെ ഫോൺപേ, രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം 2023 -ഓടെ നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും .
ഇതിലൂടെ ജീവനക്കാരുടെ നിലവിലുള്ള സ്റ്റോക്ക് ഉടമസ്ഥത പ്ലാനുമായി പുതിയതിനെ സംയോജിപ്പിച്ചു. മൂന്നാമതായി ഓട്ടോമാറ്റിക് ഓവർസീസ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് നിയമങ്ങൾ പ്രകാരം ഫോൺപേ അടുത്തിടെ ഏറ്റെടുത്ത ഇന്ഡസ് ഓഎസ് ആപ്പ്‌സ്റ്റോറിന്റെ ഉടമസ്ഥാവകാശവും സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















