ചതിയും വഞ്ചനയും കച്ചവടത്തിൽ ചേർക്കാതിരുന്ന അദ്ദേഹത്തെ തകർത്തത് കൂടെ നടന്നവരുടെ കുടിലതയായിരുന്നു; തകർച്ചയിൽ നിന്നപ്പോഴും തളരരുതെന്ന് ജീവിതം കൊണ്ട് പറയാൻ ശ്രമിച്ച ആ പാവം മനുഷ്യൻ ഇതാ ചതിയും നെറികേടും ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായി; അറ്റ്ലസ് രാമചന്ദ്രനെ സ്മരിച്ച് അഞ്ജു പാർവതി
പത്തരമാറ്റുള്ള സംശുദ്ധി ജീവിതത്തിലും കച്ചവടത്തിലും കാത്തു സൂക്ഷിച്ച ആ മനുഷ്യനും മടങ്ങിപ്പോയി. ഓർമ്മകളിലെ ആ ചതുരപ്പെട്ടി കാലഘട്ടത്തിൽ സ്വീകരണമുറിയിൽ നിത്യവും വന്നിരുന്ന ആ ഒരാളെ കാണുമ്പോൾ ചിരിപ്പൊട്ടിയിരുന്നുവെന്നത് വാസ്തവം. പരസ്യചിത്രങ്ങളിലെ ചായം പൂശിയ മുഖങ്ങളോട് ആരാധന തോന്നിയിരുന്ന ആ നാളുകളിൽ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് കടുപ്പിച്ചു പറയുന്ന കോട്ടിട്ട മുതലാളി പുതുമയുള്ള ഒരു കൗതുകമായിരുന്നു. അറ്റ്ലസ് രാമചന്ദ്രനെ സ്മരിച്ച് അഞ്ജു പാർവതി.
ആ വാക്കുകൾ ഇങ്ങനെ';- പത്തരമാറ്റുള്ള സംശുദ്ധി ജീവിതത്തിലും കച്ചവടത്തിലും കാത്തു സൂക്ഷിച്ച ആ മനുഷ്യനും മടങ്ങിപ്പോയി. ഓർമ്മകളിലെ ആ ചതുരപ്പെട്ടി കാലഘട്ടത്തിൽ സ്വീകരണമുറിയിൽ നിത്യവും വന്നിരുന്ന ആ ഒരാളെ കാണുമ്പോൾ ചിരിപ്പൊട്ടിയിരുന്നുവെന്നത് വാസ്തവം. പരസ്യചിത്രങ്ങളിലെ ചായം പൂശിയ മുഖങ്ങളോട് ആരാധന തോന്നിയിരുന്ന ആ നാളുകളിൽ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് കടുപ്പിച്ചു പറയുന്ന കോട്ടിട്ട മുതലാളി പുതുമയുള്ള ഒരു കൗതുകമായിരുന്നു.
പിന്നീടാണറിയുന്നത് കച്ചവടത്തിൽ നേരും നെറിയും പുലർത്താൻ മാത്രമറിയുന്ന പച്ചയായ ഒരു മനുഷ്യനും കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ച നിർമ്മാതാവ് കൂടിയാണ് അദ്ദേഹമെന്ന്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന അറ്റ്‌ലസ് ഗ്രൂപ്പിന്റെ ടാഗ് ലൈന്‍ പരമാര്‍ത്ഥമാക്കുന്ന തരത്തില്‍ തന്നെയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ തന്റെ ബിസിനസ് സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോയത്.
ചതിയും വഞ്ചനയും കച്ചവടത്തിൽ ചേർക്കാതിരുന്ന അദ്ദേഹത്തെ തകർത്തത് പക്ഷേ കൂടെ നടന്നവരുടെ കുടിലതയായിരുന്നു. തകർച്ചയിൽ നിന്നപ്പോഴും തളരരുതെന്ന് ജീവിതം കൊണ്ട് പറയാൻ ശ്രമിച്ച ആ പാവം മനുഷ്യൻ ഇതാ ചതിയും നെറികേടും ഇല്ലാത്ത ആ ലോകത്തേയ്ക്ക് യാത്രയായി. ജീവിതമാകുന്ന പുസ്തകത്തിൽ കുറിച്ചത് അത്രയും നന്മയും നെറിയും കരുണയും നിഷ്കളങ്കതയും മാത്രമാകയാൽ ജനകോടികളുടെ മനസ്സിൽ എന്നും അറ്റ്ലസ് രാമചന്ദ്രൻ എന്ന പേര് വിശ്വസ്തതയുടെ പര്യായമായി നിറഞ്ഞു നില്ക്കും. സദ്ഗതി.
https://www.facebook.com/Malayalivartha