ഇത് ഭരണപരാജയം; 2 വർഷത്തിൽ ; 24 കൊലപാതകങ്ങള്‍; സര്‍ക്കാരിനെ ജനങ്ങൾ പിഴുതെറിയും; സിപിഎമ്മിനെ പിഴുതെറിയാൻ ജനങ്ങൾ! സിപിഎം പ്രതികൾക്ക് തിരിച്ചടി; പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം: എസ്.സി.മോര്‍ച്ച

നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. നിരവധി വിഷയങ്ങളിൽ കുരുക്കിലാണ് സർക്കാർ. ഗവർണർ പോര്, സ്വപ്ന സുരേഷ് , ലാവലിൻ കേസ്, സ്വർണക്കടത്ത് എല്ലാം എതിരായി നിൽക്കുകയാണ്.
ഈ സമയത്ത് 2 വർഷത്തിൽ 24 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കേരളത്തില്‍ പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും അമര്‍ച്ച ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായാണ് വിമർശനം.
സംഭവത്തിൽ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് സർക്കാരിനെ കുറ്റപ്പെടുത്തി. മാത്രമല്ല 2020 ജൂണ്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ പട്ടികജാതി വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം 2125 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 ജൂണ്‍ മുതല്‍ 2022 മാര്‍ച്ച് വരെ 24 പട്ടികജാതിക്കാരാണ് സംസ്ഥാനത്ത് കൊലചെയ്യപ്പെട്ടത്. തിരുവനന്തപുരത്താണ് ഏറ്റവും അധികം അതിക്രമങ്ങള്‍ നടന്നത്.
https://www.facebook.com/Malayalivartha

























