സെപ്റ്റംബർ 13ന് രാജ്ഭവൻ പരിശോധിച്ച് ഒപ്പിട്ട് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇടത് സർക്കാർ വി.സി നിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ വെച്ചത് നിയമപരമാണെന്നുമാണ് കേരള ഗവർണർ ; സുപ്രീംകോടതിയിൽ എടുത്ത നിലപാടിനും കൊടുത്ത സത്യവാങ്മൂലത്തിനും എതിരായുള്ള നിലപാട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത് എന്തിന് ?

ഒടുവിൽ വീണ്ടും മലക്കം മറിഞ്ഞ് ഗവർണർ. കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയത്തിൽ സുപ്രീംകോടതിയിൽ ഗവർണറുടെ നിലപാട് നടുക്കുന്നതാണ്.ഇടത് സർക്കാറിന് അനുകൂലമായിട്ടുള്ള നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. സുപ്രീംകോടതിയിൽ എടുത്ത നിലപാടിനും കൊടുത്ത സത്യവാങ്മൂലത്തിനും എതിരായുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
എ.പി.ജെ അബ്ദുൽ കലാം സർവകലാശാല കേസിൽ സെപ്റ്റംബർ 13ന് രാജ്ഭവൻ പരിശോധിച്ച് ഒപ്പിട്ട് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇടത് സർക്കാർ വി.സി നിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ വെച്ചത് നിയമപരമാണെന്നുമാണ് കേരള ഗവർണർ ബോധിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
മാത്രമല്ല മറ്റൊരു നിർണായകമായ കാര്യം ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. അതായത് ഇടത് സർക്കാർ എ.പി.ജെ അബ്ദുൽ കലാം വാഴ്സിറ്റിയിൽ രാജശ്രീയെ വി.സിയായി നിയമിച്ചതിനെതിരെ ശ്രീജിത് സമർപ്പിച്ച ഹരജി തള്ളണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. രണ്ടാം എതിർകക്ഷി എന്ന നിലയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലുടെ സുപ്രീംകോടതിയിൽ ബോധിപ്പിച്ചതിൽ നിന്നും നേർവിപരീതമാണ് ഗവർണർ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിച്ചത് എന്നതും അമ്പരപ്പിക്കുന്നതാണ്.
ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ഢോഡാവത്ത് ഐ.എ.എസ് രാജ് ഭവൻ ഡെപ്യൂട്ടി സെക്രട്ടറി ആർ.കെ മധുവിന്റെ ഒപ്പോടു കൂടി ഇക്കഴിഞ്ഞ സെപ്റ്റംബർ 13നാണ് എ.പി.ജെ അബ്ദുൽകലാം സർവകലാശാല കേസിൽ മറുപടി കൊടുത്തത്. 2010ലെ യു.ജി.സി നിയന്ത്രണങ്ങളിലെ വ്യവസ്ഥയനുസരിച്ച് 2013ൽ കൊണ്ടുവന്ന രണ്ടാം ഭേദഗതി അടിസ്ഥാനമാക്കിയാണെങ്കിൽ വൈസ് ചാൻസലർമാരെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി ബന്ധപ്പെട്ട സർവകലാശാലകളുടെ നിയമപ്രകാരം ഉണ്ടാക്കാം എന്ന് ഗവർണർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയെ സേർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ഇടത് സർക്കാർ നടപടിയെയും ഗവർണർ ന്യായീകരിച്ചിരിക്കുന്നു എന്നതാണ് നിർണായകമായ കാര്യം .
https://www.facebook.com/Malayalivartha

























