ഓരോ ഫയലിലും ഒരു ജീവിതം, തള്ള് മാത്രം; ഭരണപക്ഷ അനൂകൂല സംഘടനയുടെ സമരം വന്നാൽ ഓഫീസ് കാലി; കാത്തിരുന്ന് വലഞ്ഞ് ജനം

ഭരണപക്ഷ സംഘടനകൾ പോലും മുഖ്യന്റെ വാക്കുകൾക്ക് വില കൊടുക്കുന്നില്ല എന്നതിന് ഒരു തെളിവ് കൂടെ. ഇന്നലെ ജില്ലയിൽ വ്യാപകമായി റവന്യു, സിവിൽ സപ്ലൈസ്, കൃഷി വകുപ്പ് ഓഫിസുകളുടെ പ്രവർത്തനം നിശ്ചലമായി. ഭരണപക്ഷ അനൂകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനാണ് ജീവനക്കാർ കൂട്ടത്തോടെ സ്ഥലം വിട്ടത്.
വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിൽ എത്തിയ സാധാരണക്കാർ വലഞ്ഞു. മണിക്കൂറുകളോളം കാത്തിരുന്ന് വന്ന കാര്യങ്ങൾ ഒന്നുമാകാതെ ഗതികെട്ട് മടങ്ങേണ്ടി വന്നു. സർട്ടിഫിക്കറ്റുകൾ വാങ്ങാൻ എത്തിയവരും കുഴങ്ങി. റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികളുമായി വന്നവർ നിരാശരായി മടങ്ങി. വില്ലേജ് ഓഫിസുകളുടെ പ്രവർത്തനവും അവതാളത്തിലായി.
കാട്ടാക്കട താലൂക്ക് ഓഫിസിൽ തഹസിൽദാർ ഉൾപ്പെടെ 71 ജീവനക്കാരിൽ ഇന്നലെ ജോലിക്കെത്തിയത് ഇരുപതിനു താഴെ പേർ മാത്രം. 22 ജീവനക്കാർ ഇന്നലെ അവധി നൽകിയിരുന്നെന്നും ബാക്കി ജീവനക്കാർ ജോലിക്ക് എത്തി എന്നുമാണ് ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ പറഞ്ഞത്.
https://www.facebook.com/Malayalivartha


























