ബാറിലെ വെടിവെയ്പ്പ് , ഉപയോഗിച്ചത് വക്കീലിന്റെ തോക്ക് ; ഫൊറന്‍സിക് വിദഗ്ധരെത്തും; പരാതി നല്കാൻ വൈകിയതിൽ അന്വേഷണം

കൊച്ചി കുണ്ടന്നൂരിലെ ബാറിൽ നടന്ന വെടിവെപ്പിൽ ഹാരോൾഡ്, റോജൻ എന്നിവർ പിടിയിലായി. ഓജീസ് കാന്താരി എന്ന ബാറിലാണ് വെടിവയ്പ്പ് നടന്നത്. ബാറിലെ ചുമരിലേക്ക് രണ്ട് റൗണ്ടായിരുന്നു റോജൻ വെടിയുതിർത്തത്. വെടിയുതിർത്തതിന് തൊട്ടുപിന്നാലെ ഇവർ ഹോട്ടലിന് പുറത്തേക്കിറങ്ങുകയും വാഹനത്തിൽ കയറി പോകുകയും ചെയ്തു. വെടിവെപ്പില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്. ആയുധ നിയമപ്രകാരവും കേസെടുത്തു. പ്രതികളെ ഇന്ന് ബാറിലെത്തിച്ച് തെളിവെടുക്കും. ഫൊറന്‍സിക് വിദഗ്ധരും ബാറില്‍ പരിശോധന നടത്തും.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റോജൻ ബാറിലെത്തിയത് കേസിന്റെ വിജയാഹ്‌ളാദം നടത്താനായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഹാരോൾഡ് അഭിഭാഷകനാണ്. എയർഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തോക്ക് ഹാരോൾഡിന്റെതാണെന്ന് പോലീസ് പറയുന്നു. പ്രതികൾ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നു.
ഉച്ചയ്‌ക്ക് രണ്ട് മണിയ്ക്കാണ് സംഭവം. എന്നാൽ ബാർ അധികൃതർ പോലീസിൽ പരാതി നൽകിയതു വൈകീട്ട് ഏഴ് മണിയോടെയാണ്. തുടർന്ന് രാത്രി 11 മണിയോടെയായിരുന്നു വെടിയുതിർത്ത രണ്ടംഗ സംഘം പോലീസിന്റെ പിടിയിലായത്. എന്തുകൊണ്ട് പരാതി നല്കാൻ വൈകി എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിവരം മറച്ചുവെച്ച ബാര്‍ ജീവനകാര്‍ക്കെതിരെയും പൊലീസ് നടപടിയുണ്ടാകും
https://www.facebook.com/Malayalivartha


























