അയ്യേ നാണക്കേട് എകെപിസിടിഎ യുടെ ബാനറിൽ ആനമണ്ടത്തരം; ഇവരോ ഉന്നതവിദ്യാഭ്യാസത്തിന്റെ കാവലാൾ;

ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീചമായ നീക്കത്തിനെതിരെ ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് (എകെപിസിടിഎ). പക്ഷെ തകർക്കാനുള്ള നീക്കം എതിർക്കുന്നത് സ്വന്തം ബാനർ ശെരിയാക്കിയിട്ടു പോരെ എന്ന് ചിന്തിക്കും ഇന്നലത്തെ പ്രകടനം കണ്ടവർ . പത്തനംതിട്ട സെൻട്രൽ ജങ്‌ഷനിൽ ഇന്നലെ നടന്ന ഗവർണറുടെ കോലം കത്തിച്ചുള്ള പ്രതിഷേധ പ്രകടനത്തിന്റെ ബാനറിലാണ് ഈ ആനമണ്ടത്തരം. പ്രതിഷേധം എന്നത്തിനു ബാനറിൽ പ്രതിക്ഷധം എന്നാണ് അച്ചടിച്ചിരിക്കുന്നത്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കാന്‍ നേതൃപരമായ പങ്കുവഹിച്ച എകെപിസിടിഎ ഗവർണറുടെ കോലം കത്തിക്കുന്നതിനു മുമ്പ് ഒരു ആത്മ പരിശോധന നടത്തേണ്ട സമയം ആയിരിക്കുന്നു . പൊതുവിദ്യാഭ്യാസത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗുണമേസ്ഥയ്ക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്നശ്രമങ്ങളെ അട്ടിമറിക്കാന്‍ ചില ശക്തികൾ ചേര്‍ന്നു രൂപപ്പെടുത്തിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നൊക്കെ കത്തികയറുന്ന എകെപിസിടിഎ ഈ മണ്ടത്തരം വിളമ്പാൻ പാടില്ലായിരുന്നു. ഇവർ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതികേട് എന്ന് പരിതപിക്കാൻ മാത്രമേ സാധാരണക്കാർക്ക് കഴിയൂ.
ചാൻസലർ ഭരണം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി സിവിൽ സ്റ്റേഷനിൽ നിന്ന് പ്രകടനം ആരംഭിച്ചു. എംജി സർവകലാശാല മുൻ സിൻഡിക്കറ്റംഗം വി എസ് പ്രവീൺകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.പി എസ് പ്രദീപ് അധ്യക്ഷനായി. ജില്ല സെക്രട്ടറി റെയിസൺ സാം രാജു ആമുഖ പ്രഭാഷണവും സംസ്ഥാന കമ്മിറ്റി അംഗം വിവേക് ജേക്കബ് എബ്രഹാം മുഖ്യ പ്രഭാഷണവും നടത്തി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുൻ ഡയറക്ടർ ഫാ. മാത്യൂസ് വാഴക്കുന്നം, ലിജിൻ പി മാത്യു, ഡോ. ലിബൂസ് ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha























