തുറമുഖ കവാടത്തിന്റെ പൂട്ട് തല്ലി തകർത്തു; പോലീസിന്റെ ബാരിക്കേഡുകൾ പ്രതിഷേധക്കാർ കടലിൽ എറിഞ്ഞു; സർക്കാരിനെ മുൾ മുനയിൽ നിർത്തി വിഴിഞ്ഞം സമരക്കാർ; കടലിലും കരയിലും പ്രതിരോധമേർപ്പെടുത്തി; സർക്കാരിനെ മുൾ മുനയിൽ നിർത്തി നൂറാം ദിനത്തിലേക്ക് കടന്ന് വിഴിഞ്ഞം സമരം

സർക്കാരിനെ മുൾ മുനയിൽ നിർത്തി വിഴിഞ്ഞം സമരക്കാർ. സമരത്തിന്റെ നൂറാം ദിനമായ ഇന്ന് സമര രീതികൾ മാറ്റിപ്പിടിച്ചും പോലീസിന്റെ ബാരിക്കേഡുകൾ കടലിലേക്ക് വലിച്ചെറിഞ്ഞും സമരം ശക്തമാക്കിയിരിക്കുകയാണ് സമരക്കാർ. പോലീസിന്റെ ബാരിക്കേഡുകൾ പ്രതിഷേധക്കാർ കടലിൽ എറിഞ്ഞിരിക്കുകയാണ്. തുറമുഖ കവാടത്തിന്റെ പൂട്ട് തല്ലി തകർത്തു.
വിഴിഞ്ഞത്ത് ഇതുവരെ കാണാത്ത രീതിയിലുള്ള സമരം നടപടികളാണ് പ്രതിഷേധക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ പദ്ധതി പ്രദേശത്ത് പ്രവേശിച്ചിരിക്കുകയാണ്. അവിടേക്ക് തള്ളിക്കയറിയാണ് ഇവർ പോലീസിന്റെ ബാരിക്കേഡുകൾ എടുത്ത് കടലിലേക്ക് എറിഞ്ഞത്. തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാൻ അവർ സമരം ശക്തമാക്കിയിരിക്കുകയാണ്. സർക്കാരിനെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കുന്ന കാഴ്ചകളാണ് ഇപ്പോൾ വിഴിഞ്ഞത്ത് കണ്ടുകൊണ്ടിരിക്കുന്നത്.
സമരക്കാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളായ പുനരധിവാസം, തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ ഒരൊറ്റ ആവശ്യത്തില്‍ പോലും സര്‍ക്കാര്‍ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം. തുറമുഖ കവാടത്തിലെ സമര പന്തല്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണക്കൂടത്തിന്റെ ഉത്തരവും ഉത്തരവായി തന്നെ കിടക്കുകയാണ്.
സമരത്തിനെതിരായ പ്രാദേശികവാസികളുടെ കൂട്ടായ്മയും ശക്തി പ്രാപിക്കുകയാണ്. സമരം മൂലം ഇതുവരെ നഷ്ടം 150 കോടിയോളമെന്നാണ് വിസിലിന്റേയും അദാനി ഗ്രൂപ്പിന്റെയും കണക്ക്. നഷ്ടക്കണക്ക് ദിനംപ്രതി കനക്കുമ്പോഴും സമരത്തില്‍ സമവായം അകലെയാണ്.
https://www.facebook.com/Malayalivartha























