ഗവർണറും സർക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടൽ! വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

ഗവർണറും സർക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്ത്. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ഒന്‍പത് സർവകലാശാലകൾ ഭരണപ്രതിസന്ധിയിലാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ, യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗവര്‍ണറും സര്‍ക്കാരും കൂട്ടായി നടത്തിയ വി.സി നിയമനങ്ങളൊക്കെ നിയമവിരുദ്ധമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും എതിരെയാണ് സുപ്രീംകോടതി വിധി. യു.ഡി.എഫ് കാലങ്ങളായി ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ഈ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ'; യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗവര്‍ണറും സര്‍ക്കാരും കൂട്ടായി നടത്തിയ വി.സി നിയമനങ്ങളൊക്കെ നിയമവിരുദ്ധമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും എതിരെയാണ് സുപ്രീംകോടതി വിധി. യു.ഡി.എഫ് കാലങ്ങളായി ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ഈ വിധി. വിധി മറച്ച് വയ്ക്കുന്നതിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ എവിടെയെങ്കിലും ഒരു മന്ത്രിയെ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? വേണമെങ്കില്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാം. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചപ്പോള്‍ 11 അംഗങ്ങളെ മാത്രമെ പിന്‍വലിക്കാന്‍ അധികാരമുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരായ നാല് പേരെ ഗവര്‍ണര്‍ക്ക് പിന്‍വലിക്കാനാകില്ല. സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചാല്‍ അത് നാട്ടിലെ നിയമമാണ്. പ്രതിപക്ഷം വി.സിമാരുടെ അക്കാദമിക് യോഗ്യതകളല്ല, അവരെ നിയമിച്ചതിലെ നടപടിക്രമത്തെയാണ് ചോദ്യം ചെയ്തത്. കേരളത്തിന്റെ വരുമാനത്തെ ഗവര്‍ണര്‍ പരിഹസിക്കുമ്പോള്‍ ധനകാര്യമന്ത്രിക്ക് മറുപടി നല്‍കേണ്ടി വരും. നല്‍കിയ മറുപടി പോരെന്നാണ് തോന്നുന്നത്. ചുട്ട മറുപടി നല്‍കണമായിരുന്നു.
മന്ത്രിയെ മാറ്റണമെന്ന ഗവര്‍ണറുടെ കത്ത് അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളക്കളയണം. ഗവര്‍ണറുടെ നടപടികൊണ്ട് ഒരു ഭരണപ്രതിസന്ധിയും ഉണ്ടാകില്ല. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാല്‍ അത് തെറ്റാണെന്ന് പ്രതിപക്ഷം പറയും. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവമൊന്നുമല്ല ഗവര്‍ണര്‍. മന്ത്രിമാര്‍ക്കും മുന്‍പെ ഗവര്‍ണറെ വിമര്‍ശിച്ചിട്ടുള്ളത് പ്രതിപക്ഷമാണ്.
മുഖ്യമന്ത്രിയോടൊപ്പമാണോ ഗവര്‍ണറോടൊപ്പമാണോ പ്രതിപക്ഷമെന്ന ചോദ്യത്തിന് പ്രസക്തയില്ല. ഇവര്‍ക്ക് ആര്‍ക്കും ഒപ്പം നില്‍ക്കാതെ തന്നെ നിലപാടെടുക്കാനുള്ള ശേഷി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട്. ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഗവര്‍ണറെ ചോദ്യം ചെയ്യും. മുഴുവന്‍ അനധികൃത നിയമനങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ഒന്നിച്ചാണ് ചെയ്തത്.
എന്നു മുതലാണ് പിണറായി ഗവര്‍ണറുമായി തെറ്റിയത്? ഗവര്‍ണര്‍ ഏറ്റവുമധികം അധിക്ഷേപിച്ചത് പ്രതിപക്ഷ നേതാവിനെയായിരുന്നു. അന്ന് ഇവര്‍ കൂട്ടുകച്ചവടമായിരുന്നു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നും കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കരുതെന്നും പ്രതിപക്ഷം ഗവര്‍ണറോട് പറഞ്ഞു. പക്ഷെ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത് രണ്ടും ചെയ്തു. കണ്ണൂര്‍ വി.സി നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പിന്നീട് പറഞ്ഞു. എന്നിട്ടും ആ വി.സിയോട് ഇത് വരെ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ രാജിവയ്പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. സര്‍ക്കാരും ഗവര്‍ണറും ഒറ്റക്കെട്ടാണ്.
https://www.facebook.com/Malayalivartha























