ഇങ്ങനെ പോയാൽ കേരളത്തിൽ ഗവർണർ വാഴ്ച വരോ? അധികാര സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിന്റെ ചരട് കയ്യിലൊതുക്കാൻ ഗവർണർ ശ്രമിക്കുന്നുവോ? ഈ പോക്ക് എങ്ങോട്ട്?

ഈ പോക്ക് പോയാൽ കേരളത്തിൽ ഗവർണർ വാഴ്ച വരോ? അത്തരത്തിലാണല്ലോ കാര്യങ്ങളുടെ ഒരു പോക്ക്. സർവകലാശാലകളിൽ ഗവർണർ ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം നാം കണ്ടതാണല്ലോ മന്ത്രിമാരുടെ പിൻവലിക്കുക എന്ന തീരുമാനത്തിലേക്കും ഗവർണർ എത്തിയിരിക്കുന്നത്..
അതായത് അധികാര സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ ചരട് കയ്യിലൊതുക്കാൻ ഗവർണർ ശ്രമിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗവർണ്ണറുടെ ഓരോ ചുവട് വയ്‌പും അത്തരത്തിലൊരു ലക്ഷ്യത്തിലേക്കുള്ള നീക്കമാണോ എന്നതാണ് ശ്രദ്ധേയമായ കാര്യം. വൈസ് ചാൻസലർമാരെ മാത്രമല്ല മന്ത്രിമാരെയും താൻ പുറത്താക്കുമെന്ന വലിയൊരു മുന്നറിയിപ്പ് ഗവർണർ കൊടുത്തിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ അധികാരത്തലവനായ ഗവർണർ ദേശദ്രോഹക്കുറ്റം ആരോപിച്ച മന്ത്രിക്കെതിരെ ഇന്ത്യയിൽ എവിടെയും ആർക്കും കേസിനു പോകാമെന്നതാണ് വസ്തുത. ആ സ്വാതന്ത്ര്യം അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
ബാലഗോപാലിനെതിരെ തന്നെ ആ സ്വാതന്ത്ര്യം അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു. താൻ അയച്ച കത്ത് കിട്ടിയാൽ ഉടൻ ധനമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കും എന്ന് വിചാരിക്കാൻ മാത്രം മണ്ടൻ അല്ല ഗവർണർ.എന്നാൽ ധനമന്ത്രിയെ പിൻവലിക്കെണമെന്ന് അദ്ദേഹം പറയാൻ കാരണം മറ്റൊന്നുമല്ല അതൊരു മുന്നറിയിപ്പാണ് എന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും.
ഇനിയും തനിക്കെതിരെ എന്തെങ്കിലും പറയാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ നാവ് അരിയുമെന്നതിന്റെ വലിയ സൂചനയാണ് അദ്ദേഹം കൊടുത്തിരിക്കുന്നത്. ഗവർണർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ നന്നയി ഒന്നാലോച്ചിക്കുക. എന്നിട്ട് മാത്രം തന്നെ കുറിച്ച് പറയുക എന്ന വലിയൊരു മുന്നറിയിപ്പാണ് അദ്ദേഹം എല്ലാവര്ക്കും കൊടുത്തിരിക്കുന്നത് .
അതേസമയം നാളെ മുതൽ സിപിഎം കേന്ദ്രകമ്മിറ്റി തുടങ്ങുകയാണ്. ഈ യോഗത്തിൽ ഗവർണറുടെ നീക്കങ്ങളും സർക്കാർ വിരുദ്ധതയും ചർച്ച ചെയ്യും. യോഗത്തിൽ മുഖ്യമന്ത്രി ഡൽഹിക്ക് പുറപ്പെടുകയും ചെയ്തു. ഗവർണറും ഡൽഹിക്കും യുപിയിലേക്കുമായി യാത്ര നടത്തുകയാണ്. ഇനി എന്തായാലൂം വരാനിരിക്കുന്ന പൂരം കണ്ടു തന്നെ അറിയാം.
https://www.facebook.com/Malayalivartha
























