മദ്രസയിൽ പഠിക്കാനെത്തിയ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മദ്രസയിലെ അധ്യാപകനും കാരശ്ശേരി കുമാരനെല്ലൂർ സ്വദേശിയുമായ കൊന്നാലത്ത് വീട്ടിൽ മുബഷീർ (40) ആണ് അറസ്റ്റിലായത്.
അതേസമയം ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് മുക്കം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മതപഠനത്തിനായി മദ്രസയിലെത്തിയ വിദ്യാർത്ഥിയെ അധ്യാപകൻ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.
എന്നാൽ സംഭവത്തിനു പിന്നാലെ, വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് വിദ്യാർത്ഥി ആരെയും ഒന്നും അറിയിച്ചിരുന്നില്ല. പക്ഷെ മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയും മദ്രസ അധ്യാപകനെതിരെ വിദ്യാർത്ഥി മൊഴി നൽകുകയും ചെയ്തു. കേസിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുക്കം എസ്.ഐ. ജിതേഷ്. എ.എസ്.ഐ. ജോയി തോമസ്, എസ്.സി.പി.ഒമാരായ ഷറഫുദ്ദീൻ, അബ്ദുൽ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























