വെള്ളയമ്പലം, കവടിയാർ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷം കടത്തിവിടും; രാത്രിയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു; കനത്ത സുരക്ഷയിൽ രാജ്ഭവൻ പരിസരം

സർക്കാർ ഗവർണർ ഉടക്ക് രൂക്ഷമാകുന്നതിനിടയിൽ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. അവിടെ രാത്രിയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുകയും ചെയ്തു . മാത്രമല്ല വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
ഇത്തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ് . അതായത് ആ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതായത് ഗവർണർക്കെതിരെ എൽഡിഎഫ് കടുത്ത പ്രതിഷേധമാണ് അഴിച്ച് വിട്ടിരിക്കുന്നത്. ഇതിനിടയിൽ എന്തെങ്കിലും മോശമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കണമല്ലോ . സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുന്ന സമയത്ത് എകെജി സെന്റർ ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്.
അതുകൂടാതെ ധനമന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് രാജ്ഭവന്‍റെ സുരക്ഷ ഒന്ന് കൂടെ മുറുക്കിയത്. കേന്ദ്രത്തിന്റെ കടുത്ത സുരക്ഷ കൂടെ ഗവർണ്ണർക്ക് ഉറപ്പായും കിട്ടുമെന്ന് കാര്യത്തിൽ തർക്കമില്ല.
എന്തായാലും രാജ്ഭവൻ ഇപ്പോൾ കടുത്ത സുരക്ഷാ വലയത്തിലാണ്. അതുകൂടാതെ ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷ ഒരിക്കൽ കൂടെ വർധിപ്പിച്ചിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതേസമയം ഒന്‍പത് സര്‍വകലാശാലകളില്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നു . പ്രശ്‍നസാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിര്‍ദേശം കൊടുത്തത് .
വിധിപ്പകര്‍പ്പ് കിട്ടിയശേഷമാണ് ഗവര്‍ണറുടെ പ്രതികരണം. കേരള സർവകലാശാല, എംജി സർവകലാശാല, കൊച്ചി സർവകലാശാല, ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കട്ട് സർവകലാശാല, മലയാളം സർവകലാശാല തുടങ്ങിയവയ്ക്കാണ് സുരക്ഷ ഒരുക്കാൻ അദ്ദേഹം നിർദേശം നൽകിയത്.
https://www.facebook.com/Malayalivartha
























