'തീർത്തും ജനകീയനായ നല്ലൊരു നേതാവിനെ കൂടി കോൺഗ്രസ്സ് പ്രസ്ഥാനത്തിന് നഷ്ടമായി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിനു നഷ്ടമാകുന്നത്...' പ്രിയ നേതാവിന് കണ്ണുനീർ പ്രണാമം അർപ്പിച്ച് അഞ്ജു പാർവതി പ്രഭീഷ്

കെ പി സി സി അംഗവും മുന്‍ ഡി സി സി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇപ്പോഴിതാ പ്രിയ നേതാവിന് പ്രണാമം അർപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
തീർത്തും ജനകീയനായ നല്ലൊരു നേതാവിനെ കൂടി കോൺഗ്രസ്സ് പ്രസ്ഥാനത്തിന് നഷ്ടമായി. ശ്രീ.സതീശൻ പാച്ചേനി - അദ്ദേഹത്തെ ആദ്യമായി കണ്ടത് പ്രിയ സുഹൃത്ത് ഹെലൻ ബാബുവിനൊപ്പം Adv Helan Babu ഞങ്ങളുടെ കാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്. SFIയുടെ സ്ഥിരം കോട്ടയായ ശങ്കരാചാര്യ സർവ്വകലാശാല പ്രാദേശിക കേന്ദ്രത്തിൽ ഒരു വിജയപ്രതീക്ഷയുമില്ലാതെ നിന്ന KSU പാനലിനോട് അദ്ദേഹം പറഞ്ഞത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും കോൺഗ്രസ്സ് പ്രസ്ഥാനത്തിലേയ്ക്ക് വന്ന തൻ്റെ സ്വന്തം അനുഭവം.
ശരിയാണ് - കണ്ണൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് മേൽവിലാസമുണ്ടാക്കിയ പ്രസിഡൻ്റ്. കണ്ണൂരിൽ നിന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിനു നഷ്ടമാകുന്നത്.
പാർലമെന്ററി രംഗത്ത് അധികം അവസരം ലഭിച്ചില്ലെങ്കിലും പരാതികളില്ലാതെ പാർട്ടിയിൽ ശക്തമായും സജീവമായും നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേനിയെ പാർട്ടി പ്രവർത്തകർക്കിടയിൽ വേറിട്ട നേതാവാക്കിയത്. എന്തായാലും ഈ മടക്കയാത്ര വളരെ നേരത്തെയായിപോയി ജീ. പ്രസ്ഥാനത്തിനും താങ്കളെ നേരിട്ട് അറിയുന്നവർക്കും തീരാത്ത നോവും നഷ്ടവുമാണ് ഈ മടക്കയാത്ര.
പ്രിയ നേതാവിന് കണ്ണുനീർ പ്രണാമം
https://www.facebook.com/Malayalivartha
























