മന്ത്രിയെ പുറത്താക്കാനുള്ള ഗവർറുടെ പവർ എന്ത്? ഭരണഘടന പറയുന്നതിങ്ങനെ....

ഈ വിഷയത്തെ കുറിച്ച് കൂടുതൽ വ്യക്തമാക്കുകയാണെങ്കിൽ, ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഭരണഘടന നിയമസഭയ്ക്ക് നല്‍കിയിട്ടില്ല. എന്നാല്‍, നിയമസഭ അവിശ്വാസം രേഖപ്പെടുത്തിയാല്‍ മന്ത്രിസഭയിലുള്ള ഗവര്‍ണറുടെ പ്രീതി അവസാനിക്കുന്നു. മുഖ്യമന്ത്രിയെ നിയമിക്കാനും മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിസഭാംഗങ്ങളെ നിയമിക്കാനും മന്ത്രിമാരെ 'പ്രീതി' പിന്‍വലിച്ച് പുറത്താക്കാനുമുള്ള അധികാരം ഗവര്‍ണര്‍ക്ക് മാത്രമാണ് ഭരണഘടന നല്‍കിയിരിക്കുന്നത് (ഖണ്ഡിക 41).
ഈ വിധിയും 'പ്രീതി' നിയമസഭയുടെ വിശ്വാസവുമായി കോര്‍ത്തിണക്കിയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. വ്യക്തമായിപ്പറഞ്ഞാല്‍ നിയമസഭയുടെ വിശ്വാസമുള്ള മുഖ്യമന്ത്രിയുടെ 'പ്രീതി' തന്നെയാണ് ഗവര്‍ണറുടെ പ്രീതി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്നു തന്നെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ വിധിന്യായത്തിലും പറഞ്ഞിരിക്കുന്നത്. കേരളത്തിലെ സംഭവ വികാസങ്ങൾക്കു ദേശീയ മാനം നൽകാനുള്ള ഗവർണറുടെ നീക്കം ഇതിൽ വായിച്ചെടുക്കുന്നവരുണ്ട്.
തന്റെ കത്തിന്റെ പേരിൽ ബാലഗോപാലിനെതിരെ വിരൽ ഞൊടിക്കാൻ പോലും മുഖ്യമന്ത്രി തയാറാകില്ല എന്ന് അറിയാത്ത ആളല്ല ഗവർണർ. നാളെ തനിക്കെതിരെ എന്തെങ്കിലും പറയാൻ ഇറങ്ങിപ്പുറപ്പെടും മുൻപ് മന്ത്രിമാർ ഒരു വട്ടം കൂടി ആലോചിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. വെറും വാക്കല്ല താൻ പറഞ്ഞിരിക്കുന്നത് എന്ന് ഇതിലൂടെ സകലർക്കും മനസ്സിലാക്കി കൊടുക്കാനുള്ള അവസരമായി തന്നെ ഈ വിഷയത്തെ അദ്ദേഹം സമീപിക്കുകയാണ്.
സംസ്ഥാനമന്ത്രിസഭയ്ക്ക് എല്ലാ വിഷയത്തിലും ഗവർണറെ ഉപദേശിക്കാൻ അധികാരമില്ല. ഭരണഘടനാപരമായ ചുമതലകളിലോ വിവേചനാധികാരമുള്ള വിഷയങ്ങളിലോ ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാം എന്നാണ് ഭരണഘടനയുടെ വിവക്ഷ. അതല്ലാതുള്ള വിഷയങ്ങളിൽ മാത്രമേ സംസ്ഥാനമന്ത്രിസഭയ്ക്ക് ഗവർണറെ ഉപദേശിക്കാൻ സാധിക്കൂ. അതിൽപ്പോലും, ആ ഉപദേശത്തിനനുസൃതമായിത്തന്നെ നിർബന്ധമായും പ്രവർത്തിച്ചുകൊള്ളണം എന്ന് ഗവർണർക്കുമേൽ ഒരു ബാധ്യതയുമില്ല. അദ്ദേഹത്തിന് ആ ഉപദേശങ്ങൾ തിരസ്‌കരിക്കാനും അവകാശമുണ്ട്. ആ സ്വാതന്ത്ര്യം ഗവർണർക്ക് ഭരണഘടനതന്നെ അനുവദിച്ചുനൽകുന്നുണ്ട്.
ഭരണപരമായ ഇടപെടൽ എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഗവർണറുടെ നീക്കങ്ങൾ എന്ന് സർക്കാരിനും എൽഡിഎഫിനും അഭിപ്രായമുണ്ട്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ ഉറച്ചിരിക്കുകയാണ് ഭരണപക്ഷം. എന്നാൽ, സർക്കാരും ഗവർണരും ഒത്തുകളിക്കുകയും ഭിന്നത വരുമ്പോൾ തമ്മിൽ ചെളിവാരിയെറിയുകയുമാണെന്നാണ് യുഡിഎഫിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha























