മേയർ ആര്യ രാജേന്ദ്രനെ ഒറ്റി സിപിഎമ്മുകാർ...! നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിലേക്ക് സിപിഎമ്മുകാരെ ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത്, ആനാവൂര്‍ നാഗപ്പനയച്ച കത്ത് പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പരസ്യമായി

മേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടു വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇത്തവണ ഒരു കത്താണ് മേയറെ കുടുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിലേക്ക് സിപിഎമ്മുകാരെ ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിക്കാണ് മേയർ കത്തയച്ചിരിക്കുന്നത്. കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയർ കത്തയച്ചത്.
ഈ കത്താണ് ഇപ്പോൾ മേയർക്ക് നേരെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് ആനാവൂർ നാഗപ്പനുള്ള കത്ത് അയച്ചിരിക്കുന്നത്. കത്തിന്റെ പകർപ്പ് പുറത്തായിട്ടുണ്ട്. ഈ ആരോപണങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് കത്തിലെ ഉള്ളടക്കം.295 പേരുടെ നിയമനത്തിന് അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. ഈ മാസം ഒന്നിനാണ് കരാർ നിയമന ലിസ്റ്റ് സംബന്ധിച്ച് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്.
തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പരസ്യമാവുകയായിരുന്നു.മേയര്‍ ചെയ്യുന്നതെല്ലാം വിവാദകമുന്ന സാഹരചര്യമാണ് ഉള്ളത്. ഈ സംഭവവും അതുപോലെ വലിയ വിവാദമായിരിക്കുകയാണ്.സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയം.
‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
കത്ത് ചോർത്തിയത് ആനാവൂരിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയർന്നു. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.
എന്നാൽ താൻ ഡൽഹിയിൽ നിന്ന് വന്നതേയുള്ളൂ. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെ. അങ്ങനെയൊരു കത്ത് പോകേണ്ട ആവശ്യമില്ലല്ലോ ?’ എന്നൊക്കെയുള്ള ന്യായീകരണം മാത്രമാണ് മേയർ ആര്യ രാജേന്ദ്രൻ ഈ വിഷയത്തിൽ നൽകിയിട്ടുള്ളത്. എന്തായാലും ഈ വിഷയം വൻ വിവാദമായ സ്ഥിതിക്ക് മേയർ ഒഴിഞ്ഞ് മാറിയിട്ടോന്നും ഇനി കാര്യമില്ല. വ്യക്തമായ മറുപടി തന്നെ കൊണ്ടുക്കേണ്ടതായി വരും.
നേരത്തെ തലസ്ഥാന ഗരത്തിലെ തിരക്കേറിയ എംജി റോഡില്‍ പാര്‍ക്കിങ് അനുവദിച്ച മേയറുടെ നടപടി വിവാദത്തിലായിരുന്നു. തിരുവനനന്തപുരത്തെ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച നടപടിയാണ് വിവാദത്തിലായത്. ഇതിനായി പ്രതിമാസ 5000 രൂപയാണ് ഈടാക്കിയിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് കോര്‍പ്പറേഷന്‍ വാടകയ്ക്ക് നല്‍കിയിരുന്നത്. പുതിയതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനെ വഴിവിട്ട സഹായമാണ് കോര്‍പ്പറേഷന്‍ ചെയ്തുകൊടുത്ത നടപടിയാണ് വിവാദമായത്. ഇത് മാത്രമല്ല നേരത്തെ സദ്യ കളഞ്ഞ സംഭവത്തില്‍ കോർപ്പറേഷൻ ജീവനക്കാർക്കെതിരെ നടപിയെടുത്ത സംഭവവും വൻ വിവാദായിരുന്നു.
https://www.facebook.com/Malayalivartha






















