എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കളനാശിനി കഷായത്തില്‍ കലര്‍ത്തി, ഷാരോണ്‍ കാണുന്ന തരത്തില്‍ വീട്ടിലെ ഹാളിന് സമീപത്തായി സൂക്ഷിച്ചു, പിന്നാലെ വാട്‌സ് ആപ്പ് ചാറ്റ് വഴി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി, സംസാരം പതിയെ ആ വിഷയത്തിക്ക് എത്തിച്ച് ഗ്രീഷ്മ, തെളിവെടുപ്പിനിടയില്‍ ഈ രംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുനരാവിഷ്‌കരിച്ചു

ഗ്രീഷ്മ എന്ന പെൺകുട്ടി തന്റെ കാമുകനെ ആസൂത്രിതമായി കൊലപ്പെടുത്തിയ വാർത്ത കേരളം വളരെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ താൻ ചെയ്തത് ഇപ്പോഴും ഒരു തെറ്റാണെന്ന ഭാാവം പോലും ഗ്രീഷ്മയ്ക്കില്ല. കഴിഞ്ഞ ദിവസം കുറ്റകൃത്യ നടന്ന ഗ്രീഷ്മയുടെ നീട്ടിൽ നടന്ന തെളിവെടുപ്പിൽ ഒരു കൂസലും കൂടാതെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പോലീസിന് മുന്നിൽ വിവരിച്ചത്.
അതുപോലെ ഇന്നലെ ഗ്രീഷ്മയുമായി വെട്ടുകാട് പള്ളി, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് നടന്ന തെളിവെടുപ്പ് സമയത്ത് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇത്രയും കൊടും കുറ്റകൃത്യം ചെയ്തിട്ടും ഇത്രയും ലാഘവത്തോടെ പെരുമാറാൻ ഈ പെൺകുട്ടിക്ക് എങ്ങനെ സാധിക്കുന്നു? കേസിൽ നിന്ന് നൈസായി ഊരിപ്പോകും എന്ന ഉറപ്പിലാണോ ഗ്രീഷ്മയുടെ ഈ പെരുമാറ്റനെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ഷോരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കഷായം എങ്ങനെയാണ് തയ്യാറാക്കിയതെന്ന് പോലും വളരെ കിറുകൃത്യമായി പോലീസിന് പറഞ്ഞ് കൊടുത്തു. ഇതിൽ തെളിവെടുപ്പിനിടെ ഷാരോണ്‍ വന്ന ദിവസത്തെ സംഭവങ്ങള്‍ ഗ്രീഷ്മ വിശദീകരിച്ചു. ഇക്കഴിഞ്ഞ പതിനാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു.
ഷാരോണ്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കഷായത്തില്‍ കളനാശിനി കലര്‍ത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോണ്‍ കാണുന്ന തരത്തില്‍ സൂക്ഷിച്ചു. സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്‍റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയില്‍ സംശയമുണ്ടെങ്കില്‍ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു. തുടര്‍ന്ന് കഷായം എടുത്ത് നല്‍കുകയായിരുന്നു. കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നല്‍കിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍.
വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ ഈ രംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് ഇവിടെ നിന്ന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു. വീടിനുള്ളില്‍ നടന്ന തെളിവെടുപ്പ് പോലീസ് സംഘം പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.
അതേസമയം, പാറശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണിനൊപ്പം ഗ്രീഷ്മ താമസിച്ചതായി പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും.എന്നാൽ ഉച്ചയ്ക്ക് ശേഷം തൃപ്പരപ്പില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയയുന്നത്. ഇത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല.
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതിന്റെ വൈരാഗ്യത്തില്‍ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം വെട്ടുകാട് പള്ളിയിലും പരിസരത്തുമെത്തി തെളിവെടുത്തു. പ്രണയത്തിലായിരിക്കെ ഇരുവരും വെട്ടുകാട് പള്ളിയിലെത്തിയ ശേഷം ഗ്രീഷ്മ സിന്ദൂരം അണിയുകയും വീട്ടിലെത്തി പരസ്പരം മാല ഇടുകയും ചെയ്തിരുന്നു.
ഷാരോണുമായുള്ള വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ വിസമ്മതിച്ചപ്പോഴാണ് വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പള്ളിയിലെത്തി വിവാഹത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. ഷാരോണിന്റെ മരണശേഷം ഇതിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ഇന്നലെ ഗ്രീഷ്മയെ പള്ളിയിലും പരിസരത്തുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്.
സിന്ദൂരം അണിയുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ള സ്ഥലം വെട്ടുകാട് പള്ളിയും പരിസരവുമാണെന്ന് ഉറപ്പാക്കാന്‍ ഗ്രീഷ്മയുടെ സാന്നിദ്ധ്യത്തില്‍ സ്ഥലം തിരിച്ചറിയുന്ന തെളിവെടുപ്പ് രംഗം പൊലീസ് ഫോട്ടോയിലും വീഡിയോയിലുംചിത്രീകരിച്ചിട്ടുണ്ട്. വെട്ടുകാട് പള്ളിയിലെ സി.സി ടിവി കാമറകളില്‍ പഴയ ദൃശ്യങ്ങള്‍ പൊലീസ് അന്വേഷിച്ചെങ്കിലും മാസങ്ങള്‍ക്ക് മുമ്പുള്ളവയായതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ കനത്ത വനിതാ പൊലീസ് സുരക്ഷയിലാണ് ഗ്രീഷ്മയെ എത്തിച്ചത്. പൊലീസ് തെളിവെടുപ്പിനെത്തിയതറിഞ്ഞ് പള്ളിയിലെത്തിയവരും നാട്ടുകാരുമുള്‍പ്പെടെ നിരവധിയാളുകള്‍ തടിച്ചുകൂടി.
https://www.facebook.com/Malayalivartha

























