റിസോട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ ? ഗ്രീഷ്മയ്ക്ക് കുരുക്ക് മുറുക്കാൻ ഷാരോണുമായി ഒന്നിച്ച് താമസിച്ച തൃപ്പരപ്പ് ശിവക്ഷേത്രത്തിന് സമീപമുള്ള റിസോര്‍ട്ടില്‍ തെളിവെടുപ്പ്, ആകാശവാണിയിൽ എത്തിച്ച് ഗ്രീഷ്മയും ഷാരോണിന്‍റെ സഹോദരനും തമ്മിലുള്ള സംഭാഷണം...ഗ്രീഷ്മ ഷാരോണിന് വാട്സ്ആപ് അയച്ച ശബ്ദ സന്ദേശങ്ങൾ എന്നിവ് പരിശോധിക്കും...!

ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്ത സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒരുമിച്ച് സഞ്ചരിച്ചിരുന്ന സ്ഥലങ്ങളിൽ അന്വേഷണ സംഘം ഇന്നും ഗ്രീഷ്മയുമായി തെളിവെടുപ്പ് തുടരും. ഒപ്പം ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തുന്നതിനുള്ള നടപടികളു ഇന്ന് നടന്നേക്കും.
ഗ്രീഷ്മയും ഷാരോണിന്‍റെ സഹോദരനും തമ്മിലുള്ള സംഭാഷണം, ഗ്രീഷ്മ ഷാരോണിന് വാട്സ്ആപ് അയച്ച ശബ്ദ സന്ദേശങ്ങൾ എന്നിവയെല്ലാം പരിശോധന വിധേയമാക്കും. ആകാശവാണിയിൽ എത്തിച്ചാകും ശബ്ദപരിശോധന നടത്തുക.ഇന്നലെ തെളിവെടുപ്പ് ഉണ്ടായിരുന്നില്ല. ഗ്രീഷ്മയെ ചൊവ്വാഴ്ച തമിഴ്നാട്ടിലെ മാർത്താണ്ഡം, തൃപ്പരപ്പ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് ശബ്ദപരിശോധന ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ തെളിവെടുപ്പിനെത്തിക്കാനാണ് നീക്കം.
തുടർന്ന് ഇന്ന് ഗ്രീഷ്മയുമായി തൃപ്പരപ്പിലാണ് തെളിവെടുപ്പിനായി എത്തിക്കുക. ഷാരോൺ ഗ്രീഷ്മയെ താലി ചാർത്തിയ ശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. അതുകൊണ്ട് ഇരുവരും ഒന്നിച്ച് താമസിച്ച റിസോട്ടിലെത്തിച്ച് അതി നിർണായകമായ തെളിവ് ശേഖരിക്കും. ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും.
തെളിവെടുപ്പിനായി പോലീസ് സംഘം ഗ്രീഷ്മയെ തിങ്കളാഴ്ച വെട്ടുകാട്ടെത്തിച്ചപ്പോഴാണ് കൂസലും സങ്കോചവുമില്ലാതെ കുറ്റസമ്മതം നടത്തിയത്.കുറ്റങ്ങളെല്ലാം സമ്മതിച്ചു. ബൈക്കില്‍ കയറ്റിയാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നതെന്നും ഷാരോണ്‍ നിര്‍ബന്ധിച്ചാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവര്‍ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലുമായാണ് തെളിവെടുപ്പു നടത്തിയത്.
ഒരു വിമുഖതയുമില്ലാതെയാണ് ഗ്രീഷ്മ കാര്യങ്ങള്‍ വിവരിച്ചത്. ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ഓരോ ചിത്രവും വിഡിയോയും എടുത്ത സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു. അവിടെ ഭക്ഷണം കഴിക്കാന്‍ പോയ ഹോട്ടലും പൊലീസിന് കാട്ടിക്കൊടുത്തത്.
തെളിവെടുപപ്പിന്റെ ആദ്യ ദിനം കുറ്റകൃത്യം നടന്ന തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ഷോരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കഷായം എങ്ങനെയാണ് തയ്യാറാക്കിയതെന്ന് പോലും വളരെ കിറുകൃത്യമായി പോലീസിന് പറഞ്ഞ് കൊടുത്തു. ഇതിൽ തെളിവെടുപ്പിനിടെ ഷാരോണ്‍ വന്ന ദിവസത്തെ സംഭവങ്ങള്‍ ഗ്രീഷ്മ വിശദീകരിച്ചു.
ഇക്കഴിഞ്ഞ പതിനാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു. ഷാരോണ്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കഷായത്തില്‍ കളനാശിനി കലര്‍ത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോണ്‍ കാണുന്ന തരത്തില്‍ സൂക്ഷിച്ചു. സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്‍റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയില്‍ സംശയമുണ്ടെങ്കില്‍ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു.
തുടര്‍ന്ന് കഷായം എടുത്ത് നല്‍കുകയായിരുന്നു. കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നല്‍കിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ ഈ രംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു.
കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് ഇവിടെ നിന്ന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു. വീടിനുള്ളില്‍ നടന്ന തെളിവെടുപ്പ് പോലീസ് സംഘം പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























