അപകടത്തെ തുടർന്ന് ആരോഗ്യനില വഷളായതിനാൽ വീണ്ടും ഐ.സി.യുവിലാണ്; തുടർ ചികിത്സയ്ക്കായി ഉടൻ ആയുർവേദ കേന്ദ്രത്തിലേക്ക് മാറുകയാണ്; ഒരു മാസത്തോളം ചികിത്സയും വിശ്രമവും വേണ്ടി വരുമെന്നാണ് കരുതുന്നത്; ഐ.സി.യുവിലാണെന്ന് അറിയിച്ച് സന്ദീപ് വാചസ്പതി

താൻ ഐ.സി.യുവിലേക്ക് പോകുന്നു എന്നറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അപകടത്തെ തുടർന്ന് ആരോഗ്യനില വഷളായതിനാൽ വീണ്ടും ഐ.സി.യുവിലായിരുന്നു. തുടർ ചികിത്സയ്ക്കായി ഉടൻ ആയുർവേദ കേന്ദ്രത്തിലേക്ക് മാറുകയാണ്.
ഒരു മാസത്തോളം ചികിത്സയും വിശ്രമവും വേണ്ടി വരുമെന്നാണ് കരുതുന്നത്. അതിനാലാണ് ഫോൺ ഉപയോഗിക്കാൻ സാധിക്കാത്തതും പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്തതും. എല്ലാവരും സഹകരിക്കുക. നമസ്കാരം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം നേരത്തെ എല്ലാവരുടെയും പ്രാർഥനയുടെ ഫലമായി ആരോഗ്യം വീണ്ടെടുത്ത് വരുന്നുവെന്ന് അദ്ദേഹം അറിയിച്ചിരുന്നു. . പുറമേ വലിയ പരുക്കുകൾ ഇല്ലെങ്കിലും തലയ്ക്കേറ്റ ക്ഷതം ഗുരുതരമായിരുന്നു. തലച്ചോറിന് ഏറ്റ പരുക്ക് മൂലം ഓർമ്മയ്ക്ക് തകരാർ ഉണ്ടായിരുന്നു. അപകടം നടന്ന ദിവസത്തെ ഓർമ്മ പൂർണ്ണമായി നഷ്ടമായിട്ടുണ്ട്. ഹെൽമറ്റ് ഉണ്ടായിരുന്നത് കൊണ്ട് മാത്രം ജീവൻ തിരികെ കിട്ടിയതാണ്. (ഹെൽമെറ്റ് ഒരു ജീവൻ രക്ഷാ ഉപകരണം ആണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കട്ടെ.) നടക്കാനും നിൽക്കാനും ഒക്കെ ബുദ്ധിമുട്ടുണ്ട്.
ഒരു മാസത്തെ പരിപൂർണ്ണ വിശ്രമവും മൂന്ന് മാസത്തെ മരുന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നൂറു കണക്കിന് ആൾക്കാരാണ് വിളിച്ചും വാട്സ്ആപ് മുഖാന്തിരവും വിവരങ്ങൾ അന്വേഷിക്കുന്നത്. മൊബൈൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്തതിനാൽ മറുപടി നൽകാൻ സാധിക്കില്ല. അതിനാൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനകൾക്കും കരുതലിനും ഒരിക്കൽ കൂടി നന്ദി. പൂർവ്വാധികം കരുത്തോടെ ഉടൻ തിരികെ എത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. .
https://www.facebook.com/Malayalivartha























