വീണ്ടു വിചാരമില്ലാത്ത പിണറായിയുടെ പിടിവാശി... വടി കൊടുത്ത് അടി മേടിച്ചു... മുഖ്യമന്ത്രിയെ തൂത്തെറിഞ്ഞ് ഗവർണർ

ഗവർണർ അയയ്ക്കുന്ന ഓർഡിനൻസ് ലഭിച്ചാൽ രാഷ്ട്രപതി ഭവൻ കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടുകയാണ് ആദ്യ നടപടി. അതുകേട്ട ശേഷമേ തീരുമാനം കൈക്കൊള്ളൂ. ഈ നടപടിക്രമം പൂർത്തിയാകാൻ മാസങ്ങളോ വർഷങ്ങളോ ചിലപ്പോൾ എടുത്തേക്കാം. അടിയന്തര ഇടപെടലെന്ന നിലയിൽ സർക്കാർ നടത്തിയ നീക്കം പാഴാകും എന്നതും ഉറപ്പാണ്. ചുരുക്കി പറഞ്ഞാൽ വെറുതേ ഒരു ഓർഡിനൻസ് ഇറക്കുന്നൂ എന്ന് സാരം.
സർക്കാരിന് ഇനി ഓർഡിനൻസ് ഗവർണർക്ക് അയയ്ക്കാതെയും ഇരിക്കാം. ഉടൻ മന്ത്രിസഭ ചേർന്ന് ഓർഡിനൻസ് റദ്ദാക്കാൻ കഴിയും. പകരം വൈകാതെ നിയമസഭ ചേർന്ന് ഓർഡിനൻസിനു പകരം ബിൽ പാസാക്കാം. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് തൊട്ടുപിന്നാലെ റദ്ദാക്കുമ്പോൾ ഒട്ടും വീണ്ടുവിചാരമില്ലാതെയാണു തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന പഴി സർക്കാരിനു മേൽ വന്നു വീഴും.
അത് കേൾക്കേണ്ടി വരും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിച്ച മന്ത്രിസഭാ തീരുമാനവും സർക്കാരിനു ദിവസങ്ങൾക്കകം പിൻവലിക്കേണ്ടി വന്നിരുന്നു. അത് ആക്ഷേപം ഉയർത്തിയിരിക്കുന്ന ഘട്ടത്തിൽ ഈ തിരിച്ചടി കൂടി വന്നാൽ അത് കനത്ത പ്രഹരം തന്നെയാകും.
ഗവർണറെ ചാൻസലർ പദവിയിൽ നിന്നു നീക്കി നിയമം പാസാക്കിയാലും ഗവർണർ ഒപ്പിടണം എന്ന സ്ഥിതിയില്ല. ലോകായുക്ത നിയമ ഭേദഗതി ബിൽ അടക്കം ഒപ്പിടാതെ ഗവർണർ പിടിച്ചു വച്ചിരിക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ ഒപ്പിടാത്ത ബില്ലുകൾ ഗവർണർമാരുടെ പക്കലുണ്ട്. ഗവർണർ ഒപ്പിടാതെ കൈവശം വച്ചിരുന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല എന്നതാണ് വിഷയം. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്ന കാര്യത്തിൽ നിയമ വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായം ഉള്ളതിനാൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ചാൻസലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള കാരണം സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തേണ്ടതുണ്ട്. വിസി നിയമനത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല. യുജിസിയുടെ മാനദണ്ഡങ്ങൾ സംസ്ഥാന നിയമങ്ങൾക്ക് മുകളിലാണ്. സുപ്രീംകോടതി വിധിയിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. പ്രത്യാഘാതം ഗുരുതരമായാലും പിന്നോട്ടില്ല. ഒട്ടും ബഹുമാനമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
കോടതി ഇടപെടലും ഏറെ നിർണായകമായി നിൽക്കുകയാണ്. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ ഗവർണർ നിയമിച്ചതിന് എതിരായ സർക്കാർ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. 10 വിസിമാരെ നീക്കാതിരിക്കാൻ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരായ കേസ് 17ന് കോടതിയിൽ വരും.
https://www.facebook.com/Malayalivartha
























