പാകിസ്ഥാന്‍വാദം അംഗീകരിച്ചയാളെന്ന് സര്‍ സിപിയെ അധിക്ഷേപിക്കുകയാണ് ശിവന്‍കുട്ടി; മന്ത്രിക്ക് ചരിത്രം അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്; കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ അന്നത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി.ജോഷി ഇത് സംബന്ധിച്ച് തന്റെ പേരുവച്ചെഴുതിയ വിശദമായ ലേഖനം മന്ത്രി വായിക്കണം; പി.കെ.കൃഷ്ണദാസും മന്ത്രി വി ശിവൻകുട്ടിയും നേർക്ക് നേർ

പി.കെ.കൃഷ്ണദാസും മന്ത്രി വി ശിവൻകുട്ടിയും നേർക്ക് നേർ പോരാട്ടം . പാകിസ്ഥാന്‍വാദം അംഗീകരിച്ചയാളെന്ന് സര്‍ സിപിയെ അധിക്ഷേപിക്കുകയാണ് ശിവന്‍കുട്ടി എന്ന ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ് പി.കെ.കൃഷ്ണദാസ്. മന്ത്രിക്ക് ചരിത്രം അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് . കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ അന്നത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി.ജോഷി ഇത് സംബന്ധിച്ച് തന്റെ പേരുവച്ചെഴുതിയ വിശദമായ ലേഖനം മന്ത്രി വായിക്കണം.
സര്‍ക്കാരിന്റെ ജനാധിപത്യ നിഷേധത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ 18, 19 തീയതികളില്‍ ജില്ലാകേന്ദ്രങ്ങളില്‍ ബിജെപി പ്രതിഷേധ മാര്‍ച്ചും യോഗവും സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. അതേസമയം ഗവർണറെ കുറിച്ച് താൻ പറഞ്ഞുവെന്ന് ആരോപിക്കുന്ന കാര്യങ്ങൾ തെളിയിക്കാമോ എന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് മന്ത്രി വി ശിവൻകുട്ടിയുടെ വെല്ലുവിളി. കേരളത്തിലെ ഗവര്‍ണര്‍ക്ക് സി. പി. രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാല്‍ നന്നാകുമെന്നും താൻ പറഞ്ഞിട്ടില്ല.
നുണ പ്രചരിപ്പിച്ച് ആളെ കൂട്ടാനുള്ള ശ്രമങ്ങൾ ബിജെപി ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു . പാകിസ്ഥാനുമായി ചേർന്ന് സിപി രാമസ്വാമി അയ്യർ ഇന്ത്യക്കെതിരെ പ്രവർത്തിച്ചതിന് ചരിത്രപരമായ തെളിവുകൾ ഉണ്ട്. സി പി രാമസ്വാമി അയ്യർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ തിരുവിതാംകൂർ ഭരണകൂടത്തിന്റെ ഔദ്യോഗിക ജിഹ്വയായ ട്രാവൻകൂർ ഇൻഫർമേഷൻ ആൻഡ് ലിസനർ വ്യക്തമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവിതാംകൂർ മുൻ ഐ ജി കരീം സാഹിബിനെ തിരുവിതാംകൂറിന്റെ പാകിസ്ഥാനിലെ ട്രേഡ് കമ്മീഷണർ ആയി നിയമിക്കുകയും ചെയ്തു.
ഈ കാര്യങ്ങൾ സിപി രാമസ്വാമി അയ്യർ നിരവധി പ്രസംഗങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവിതാംകൂർ സ്വതന്ത്ര രാജ്യമാകുമ്പോൾ അരിയുടെ പ്രശ്നം മാത്രമാണ് ഉണ്ടാവുക എന്നും അത് പാകിസ്ഥാനിലെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യാൻ സംവിധാനമൊരുക്കാമെന്നും സിപി രാമസ്വാമി അയ്യർ പ്രസംഗങ്ങളിൽ പറഞ്ഞത് ചരിത്രം പരിശോധിച്ചാൽ ബിജെപിക്കാർക്ക് മനസിലാക്കാമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രി വി.ശിവന്‍കുട്ടിയെ ക്യാബിനറ്റിൽ നിന്ന് പുറത്താക്കി കേസെടുത്ത് അറസ്റ്റുചെയ്യണമെന്നാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വിമർശിച്ചത് . കേരളത്തിലെ ഗവര്‍ണര്‍ക്ക് സി. പി. രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാല്‍ നന്നാകുമെന്നും മന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നു.
സിപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് തങ്ങള്‍ സ്മാരകം പണിതിട്ടുണ്ടെന്ന് പറഞ്ഞു. കൊലപാതകികള്‍ക്ക് ആദരവു നല്‍കുമെന്നും പറഞ്ഞു. ഇത് ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ്‌മോഡല്‍ പ്രസംഗത്തെക്കാള്‍ ഗുരുതരമാണ്. ഭരണഘടനാ പദവിയിലിരിക്കുന്നവരെ വധിക്കുമെന്ന് പറയുന്നത് തീവ്രവാദ സംഘടനകളാണ്. അതേ ശൈലിയാണ് മന്ത്രിയും സ്വീകരിച്ചത്. മുഖ്യമന്ത്രിയും ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണ്.കവലച്ചട്ടമ്പികളെ പോലെ പെരുമാറുന്നുവെന്നും പി.കെ.കൃഷ്ണദാസ് വിമർശിച്ചു .
മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളുടെ നിലവാരത്തിലേക്ക് താഴുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ജനാധിപത്യരീതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിലപാടാണോ മന്ത്രി ശിവന്‍കുട്ടി പറഞ്ഞതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിനിലപാട് സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കണം.
https://www.facebook.com/Malayalivartha

























