ഗവർണറുടെ ഒപ്പ് കാത്ത് ഓർഡിനൻസ് രാജ്ഭവനിൽ; എന്താണ് ഈ ബില്ലിൽ അടുത്ത നീക്കം? ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ പുറത്താക്കാനുള്ള ക്യാബിനറ്റ് ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കും? ഇന്നത്തെ നീക്കം ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ഗവർണറുടെ ഒപ്പ് കാത്ത് ഒരു ബില്ല് രാജ്ഭവനിൽ കിടക്കുകയാണ്. എന്താണ് ഈ ബില്ലിൽ അടുത്ത നീക്കം?ഏവരും ആകാംഷയോടെ കാത്തിരിക്കുന്നതും അതാണ്. എന്നാൽ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ പുറത്താക്കാനുള്ള ക്യാബിനറ്റ് ഓർഡിനൻസിൽ വേഗത്തിൽ ഗവർണർ നടപടിയെടുക്കില്ല എന്ന കാര്യത്തിൽ യാതൊരു വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല. കാരണം ഒപ്പിടില്ലെന്ന നിലപാട് കഴിഞ്ഞ ദിവസവും അദ്ദേഹം തറപ്പിച്ച് പറഞ്ഞിരുന്നു.
എന്നാൽ ലെജിസ്ലേറ്റീവ് അസംബ്ലി ചേർന്ന് ബില്ല് പാസാക്കാൻ സർക്കാർ നീക്കങ്ങൾ സർക്കാർ കർശനമാക്കുന്നുണ്ട്. എന്നിരുന്നാലും ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന നിലപാട് കടുപ്പിക്കുകയാണ് ഗവർണർ. പക്ഷേ സർക്കാരിന് ഓർഡിനൻസ് രാഷ്ടപതിക്ക് അയക്കുന്നതിനോട് വലിയ താൽപര്യമില്ല .രാഷ്ടപതിക്ക് അയക്കാൻ മാത്രം ഓർഡിനൻസിൽ ഒന്നുമില്ലെന്നാണ് സർക്കാർവാദം. എന്തായാലും ഓർഡിനസിൽ തുടർനടപടി എന്താണ് എന്ന കാര്യത്തിൽ ഇന്ന് എന്തെങ്കിലും തീരുമാനമുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് ഏവരും.
ഗവർണർ ഇപ്പോൾ ഡൽഹിയിലാണ്.അദ്ദേഹം 20ന് മടങ്ങിയെത്തും. 16ന് ചേരുന്ന ക്യാബിനെറ്റ് യോഗത്തിൽ ഗവർണറോട് ലെജിസ്‌ലേറ്റിവ് സമ്മേളനം വിളിക്കാൻ ശുപാർശ ചെയ്യാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഈ ശുപാർശ ഗവർണർ അംഗീകരിച്ചാൽ ഓർഡിനൻസ് അസാധുവാകുമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ബില്ല് പാസാക്കുകയാണെങ്കിൽ ആ കാര്യത്തിൽ ഗവർണർ നടപടി സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഓർഡിൻസിൽ താൻ ഒരു തീരുമാനത്തിൽ എത്തില്ല എന്നാണ് ഗവർണർ പറയുന്നത്.
ലെജിസ്ലേറ്റീവ് അസ്സെംബ്ലിയിൽ ബില്ല് പാസാക്കി നൽകിയാൽ ഗവർണർക്ക് ഓർഡിനൻസ് പിടിച്ചുവയ്ക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാനാകുമെന്ന സ്ഥിതിയാണ് ഉള്ളത് . ഇത് സംബന്ധിച്ച നിയമോപദേശങ്ങളും രാജ്ഭവൻ ആരായുന്നുണ്ട്. കോൺസ്റ്റിട്യൂഷന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് ബില്ല് പിടിച്ചുവയ്ക്കുവാൻ സമയപരിധി ഇല്ല. മാത്രമല്ല സർക്കാരിന്റെ നാല് ബില്ലുകൾ അദ്ദേഹം ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha

























