സർവ്വകലാശാലകൾ സിപിഎം മോദിക്ക് കൈമാറുന്നു

സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനം ഓരോന്നായി ഹൈക്കോടതി തെറിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വൈസ് ചാന്‍സിലര്‍ നിയമനമങ്ങള്‍ നടത്തിയതെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പുറത്തു വരുന്നത്. ചാന്‍സിലറായ ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സിലര്‍മാരെ ഓരോരുത്തരെയായി ഹൈക്കോടതി പുറത്താക്കി കൊണ്ടിരിക്കുകയാണ്. കെടിയു. കുഫോസ് ഏറ്റവും ഒടുവിലായി വെറ്ററിനറി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലറും തെറിച്ചു. ബാക്കിയുള്ള വൈസ് ചാന്‍സിലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരിക്കുകയാണ്.
കേരളത്തില്‍ സര്‍വ്വകലാശാലകളുട ഭരണാധികാര വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിട്ടും കേന്ദ്രസര്‍ക്കാരോ രാഷ്ട്രപതി ഭവനോ വിഷയത്തില്‍ ഇടപെടാത്തതില്‍ ദുരൂഹതയൂയരുന്നുണ്ട്. കേരളം , തമിഴ്‌നാട്.പശ്ചിമബംഗാള്‍, തെലങ്കാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കുകയാണ്. ഗവര്‍ണര്‍മാരെല്ലാം സര്‍വ്വകലാശാല വിഷയത്തിലാണ് സര്‍ക്കാരുമായി തെറ്റിയിരിക്കുന്നതെന്ന കാര്യം ഏറെ ശ്രേദ്ധേയമാണ്. സര്‍വലാശാല വിസി നിയമനങ്ങളില്‍ യുജിസി ചട്ടങ്ങള്‍ കര്‍ശനാമായി പാലിക്കണമെന്ന് സുപ്രീംകോടതിയും വിധിയിലൂടെ കടുപ്പിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ വിസിമാരും പുറത്താകുമെന്നുറപ്പായി. ബിജെപി സര്‍ക്കാര്‍ തുടക്കം മുതലേ സര്‍വ്വകലാശാലകളിലെ ആധിപത്യത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കേരളത്തില്‍ പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആദ്യകാലങ്ങളിലൊക്കെ പ്രവര്‍ത്തിച്ചിരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.. അതിന് പ്രത്യുപകാരമായി ഗവര്‍ണര്‍ ആവശ്യപ്പെട്ട പോസ്റ്റുകളൊക്കെ സര്‍ക്കാര്‍ അംഗീകരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പെട്ടെന്നൊരു സാഹചര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ നിശിതവിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ കേരള സര്‍ക്കാര്‍ അയച്ചു കൊടുത്ത ഓര്‍ഡിനല്‍സില്‍ ചാന്‍സിലര്‍ പദവി വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്ക കൈമാറാന്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതായിരുന്നു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയ്ക്ക് അയയ്ക്കുമെന്നു പറഞ്ഞതോടെ സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് കൊണ്ടു വരാന്‍ ആലോചിക്കുകയായിരുന്നു.
കേരളത്തിലെ പിണറായി സര്‍ക്കാരിനെ ബലിയാടാക്കി രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും കേന്ദ്രത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ഗൂഡനീക്കമാണ് ഇതിന് പിന്നിലെന്ന് തെളിയുന്നു. യുജിസിയുടെ ഗ്രാന്റും, യുജിസിയുടെ ധനസഹായത്താലും പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളിലെ നിയമനവും ഭരണവുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ കയ്യാളുന്നതാണ് വ്യവസ്ഥ. ഈ വ്യവസ്ഥ മാറ്റുന്നതിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ ബിജെപി വല്ക്കരണത്തിനും സര്‍വ്വകലാശാലകള്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരാനായി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സര്‍വ്വകലാശാല വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാകയാല്‍ കേന്ദ്രത്തിന് ആവശ്യമെങ്കില്‍ ദേശീയ നയത്തിന് രൂപം നല്കാനാകും. കേന്ദ്രം നിയമനിര്‍മ്മാണം നടത്തിയാല്‍ സംസ്ഥാനങ്ങളുടെ നിയമം അസാധുവാകും. കേരളവും തമിഴ്‌നാടും ഗവര്‍ണര്‍ മാര്‍ക്കെതിരെ നിലപാടു കടുപ്പിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വളരെ കരുതലോടെ നിയമനിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണെന്നാണറിവ്. ആരിഫ് മുഹമ്മദ് ഖാന്റെ ഡെല്‍ഹി സന്ദര്‍ശനവും ആര്‍ എസ് എസ് മേധാവികളുമായുള്ള ആശയവിനിമയവും സ്വാഭാവികമായും ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
. നിലവില്‍ കേന്ദ്ര സര്‍വ്വകലാശാലകളോടൊപ്പം ചേര്‍ക്കാനായില്ലെങ്കില്‍ സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് പൊതുവായ പ്രവര്‍ത്തന ചട്ടക്കൂടുണ്ടാക്കാനാണ് കേന്ദ്രനിയമത്തില്‍ വ്യവസ്ഥയെന്നറിയുന്നു. വൈസ്ചാന്‍സിലര്‍മാരെ നിയമനം, അധ്യാപിക അനധ്യാപിക തസ്തികള്‍ എന്നിവയുടെ നിയമനമെല്ലാം കേന്ദ്രം നേരിട്ട് നടപ്പിലാക്കുന്നതിനള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
എങ്കിലും പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സര്‍വ്വകലാശാലകള്‍ കേന്ദ്രാധികാരത്തിലേയ്ക്ക് പോകുന്നത് എല്‍ഡിഎഫിന് എക്കാലത്തേയും വലിയ നഷ്ടമായിരിക്കും. വര്‍ഷങ്ങളായി ബിജെപി സര്‍ക്കാര്‍ തുടരുന്ന നയമാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം്. സ്വന്തം ഭരണകൂടം നിലനില്ക്കുന്ന കേരളത്തില്‍ പോലും സിപിഎം ന് സര്‍വ്വകലാശാലകളെ പിടിച്ച ുനിറുത്താന്‍ കഴിഞ്ഞിട്ടില്ല. പിടിവാശിയും അഹന്തയും കാണിച്ച് കേരളത്തിലെ സര്‍വ്വകലാശാലകളുടെ ആധിപത്യം സ്വാഭാവികമായി ബിജെപി സര്‍ക്കാരിലേയ്ക്ക് കൊണ്ട് എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. സിപിഎം വരും നാളുകളില്‍ വലിയ വില ഇതിന് നല്‌കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha


























