Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ശുപാർശ കത്തുകൾ കേരളം കാത്തിരിക്കുന്നു പുതിയ വിവാദത്തിനായി

17 NOVEMBER 2022 01:56 PM IST
മലയാളി വാര്‍ത്ത

കത്തുകളെഴുതി കൈകുഴഞ്ഞ നേതാക്കള്‍ അങ്കലാപ്പില്‍

കത്തുകള്‍ തിരിഞ്ഞു കുത്തുന്ന കാലമാണിതെന്ന് വ്യക്തമായി മനസിലാക്കുന്നവരാണ് കേരളത്തലെ രാഷ്ട്രീയ നേതാക്കള്‍. മനസിലാക്കാത്തവരുണ്ടെങ്കില്‍ മനസിലാക്കാന്‍ പറ്റി അവസരവുമിതാണ്. തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ സ്വന്തം ജില്ല സെക്രട്ടറിയായ സഖാവിനെഴുതിയ കത്താണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വിവാദ കൊടുങ്കാറ്റ് അഴിച്ചു വിട്ടിരിക്കുന്നത്.കോര്‍പ്പറേഷനിലെ താല്കാലിക ജോലിയ്ക്ക് നിയമിക്കാനായി പാര്‍ട്ടി സഖാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു കത്ത്. ആ കത്തിന് ജില്ല സെക്രട്ടറി നിയമിക്കേണ്ടവരുടെ പേര് ഉള്‍പ്പടെ മറുപടി നല്കി. കേരളത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു ജനപ്രതിനിധി കോര്‍പ്പറേഷനില്‍ ഒഴിവുകളുണ്ട് പാര്‍ട്ടിക്കാരുടെ ലിസ്റ്റ് വേണമെന്നാവശ്യപ്പെടുന്നത്. മറിച്ച് സംഭവിക്കുന്നത് പതിവാണ്. അതായത് ഒഴിവുള്ള തസ്തികകളിലേയ്ക്ക് ഇന്ന ആള നിയമിക്കണമെന്ന് പറഞ്ഞ് സെക്രട്ടറിമാര്‍ കത്ത് കൊടുക്കാറുണ്ട്. ആ കത്തുകളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെല്ലാം നടക്കുന്നതനെന്ന് എ്‌ലലാവര്‍ക്കുമറിയാം. അതിനുദാഹരണമായാണ് കഴിഞ്ഞ ദിവസം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മറ്റൊരു കത്ത് കൂടി പുറത്തു വന്നത്. തൈക്കാട് മര്‍ക്കന്റൈല്‍ സൊസൈറ്റി സ്റ്റാഫ് നിയമനവും ജില്ല സെക്രട്ടറിയുടെ വേണ്ടപ്പെട്ടവര്‍ക്ക് തന്നെ കിട്ടി. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് കോണ്‍ഗ്രസ് നേതാവിന്റെ കത്താണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടും എംഎല്‍എയുമായ ഷാഫി പറമ്പില്‍ ,ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എഴുതിയ കത്താണെന്ന് പറഞ്ഞാണ് ഇടതുപക്ഷക്കാര്‍ പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയിയല്‍ കത്തിന്റെ പകര്‍പ്പ് വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഷാഫി പറമ്പില്‍ കത്തിന് മറുപടി നല്കിട്ടില്ല. ഉമ്മന്‍ചാണ്ടിയോട് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള കത്താണ് പ്രചരിക്കുന്നത്. കത്തില്‍ പറയുന്ന അഭിഭാഷകനായ ബിജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്കുവേണ്ടി പണം വാങ്ങാതെ കേസ് വാദിക്കുന്ന വ്യക്തിയാണെന്നും കത്തില്‍ പറയുന്നു. കോടതി വ്യവഹാരങ്ങളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കേണ്ട് വ്യക്തിയ്ക്ക് യോഗ്യതയായി ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ലേബലാണ്. ഇത്തരത്തില്‍ കത്തുകളെഴുതി തന്നെയാണ് താല്കാലിക നിയമനങ്ങള്‍ നടത്തുന്നത്. പഞ്ചായത്ത് മെമ്പര്‍ മുതല്‍ മന്ത്രിമാര്‍വരെയുള്ളവര്‍ ഇത്തരം കത്തുകളിലൂടെയാണ് വേണ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നത്. കത്തുകളിലൂടെ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദ്ദേശം നല്കാറുണ്ട്. ജോലിക്കാരെ ആവശ്യമുള്ള ഓഫീസുകളിലേയ്ക്ക് ഇന്റര്‍വ്യൂവിന് മുന്‍പ് പാര്‍ട്ടിക്കാരുടെ ലിസ്റ്റ് അടങ്ങിയ കത്ത് നല്കാറാണ് പതിവ്. ഇത് അംഗീകരിക്കാത്ത ഉദ്യോഗസ്ഥരെ ആ സ്ഥാനത്ത് ഇരുത്താറില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തായാലും കത്ത് വിവാദം കേരളത്തില്‍ ഇത്രമാത്രം രൂക്ഷമാകുമെന്ന് സിപിഎം കരുതിയില്ല. സര്‍ക്കാരിന്റെ മറ്റെല്ല ഇടപാടുകളും ഇതോടെ അടിയിലാവുകയും ശുപാര്‍ശ കത്തിന്റെ പുറകെ പ്രതിപക്ഷവും ബിജെപിയും പോവുകയും ചെയ്തു. ഷാഫി പറമ്പില്‍ മാത്രമല്ല കോണ്‍ഗ്രസിലെയും ഇടതുപക്ഷത്തേയും എല്ലാ ജനപ്രതിനിധികളും ഇത്തരം കത്തുകള്‍ തയ്യാറാക്കി നല്കിയിട്ടുണ്ട്. അതില്‍ ആരൊക്കെ ജോലിയില്‍ കയറിയെന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്. ഏത് പ്രവര്‍ത്തകന്‍ എത്തിയാലും ശുപാര്‍ശ കത്ത് നല്കല്‍ ഒരു ചടങ്ങ് പോലെയാണ് ജനപ്രതിനിധികള്‍ അനുവര്‍ത്തിച്ചു പോരുന്നത്. സിപിഎം ല്‍ കുറച്ചു കൂടി വ്യത്യസ്തമാണ് കാര്യങ്ങള്‍ ബ്രാഞ്ച് തലം മുതല്‍ കത്ത് ആവശ്യമാണ്. ബ്രാഞ്ച് , ലോക്കല്‍, ഏര്യാകമ്മിറ്റി തലം വരെയെത്തുന്ന കത്തുകളില്‍ ഏതൊക്കെയാണ് ജില്ല തലത്തിലേയ്ക്ക പോകേണ്ടതെന്ന സ്‌ക്രീനിംഗ് നടക്കുന്നത് ഏര്യകമ്മിറ്റി തലത്തിലാണ്. ഏര്യാ കമ്മിറ്റിയില്‍ നിന്നും ജില്ല കമ്മിറ്റിയിലേയ്ക്ക് അയച്ചാല്‍ ജോലി ഉറപ്പാക്കാമെന്നതാണ് സ്ഥിതി. സഹകരണ സംഘങ്ങള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയുടെ നിയമനങ്ങളിലും ഇതേ രീതിയാണ് പിന്‍തുടരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരല്ലാതെ മറ്റാര്‍ക്കെങ്കിലും നിയമനം നല്കിയതായി കണ്ടെത്തിയാല്‍ നിയമനത്തിന് ശുപാര്‍ശ ചെയ്യുന്ന വ്യക്തി അടുത്ത സമ്മേളനം മുതല്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താകും. പാര്‍ട്ടി ഭയം കാരണം ആരും അത്തരമൊരു സാഹസത്തിന് മുതിരാറില്ല. പാര്‍ട്ടിക്കാര്‍ മത്സരിച്ച് കത്തുകള്‍ പുറത്തുവിട്ടു തുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ കത്തുകളുടെ പ്രളയമായിരിക്കും. പിണറായി വിജയന്‍ മുതല്‍ യെയ്യൂരി വരെയുള്ള സകല സിപിഎം കാരുടെയും രാഹുല്‍ ഗാന്ധിമുതലുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും ആയിരിക്കണക്കിന് കത്തുകള്‍ പുറത്തു വരുമെന്നുറപ്പാണ്. ആരുടെയൊക്കെ കത്തുകളാണ് പുറത്തു വരുന്നതെന്ന് കണ്ടറിയണം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends