കെ ടി യു സർവകലാശാല വി സി പുനഃപരിശോധനാ ഹർജി ;നിയമോപദേശത്തിന് ചെലവാക്കിയത് പത്തു കോടി രൂപ

കോടികള്‍ ധൂര്‍ത്തടിച്ചു കളയുന്നു..
സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജിയില്‍ ഡോ.രാജശ്രീ പറയുന്നത് സമൂഹത്തില്‍ തനിക്കുണ്ടായ അപമാനത്തെ കുറിച്ചാണ്. ഡോ.രാജശ്രീയെ നിയമിക്കാന്‍ ശുപാര്‍ശ നല്കിയത് സെര്‍ച്ച കമ്മിറ്റിയാണ്. സെര്‍ച്ച് കമ്മിറ്റി നല്കിയ ലിസ്റ്റില്‍ നിന്നും ഗവര്‍ണറാണ് നിയമനം നടത്തിയത്. എന്തെങ്കിലും നിയമപരമായ പിശകുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് നിയമനം തടയാമായിരുന്നു. ഗവര്‍ണര്‍ തടസ്സവാദങ്ങളൊന്നുമുന്നയിക്കാതെയാണ് ഡോ.രാജശ്രീയെ കെടിയു വൈസ് ചാന്‍സിലറായി നിയമിച്ചത്. എന്നാല്‍ നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഡോ.രാജശ്രീയുടെ നിയമനം കോടിതി അസാധുവാക്കുകയായിരുന്നു. സെര്‍ച്ച് കമ്മിറ്റി നല്കിയ ലിസ്റ്റില്‍ ഡോ.രാജശ്രീയുടെ പേര് മാത്രമേയുണ്ടായിരുന്നുള്ളൂവെന്നാണ് ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. യുജിസി നിയമമനുസരിച്ച് മൂന്നോ അതിലധികമോ പേരുകള്‍ സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‌കേണ്ടതാണ്. എന്നാല്‍ സിപിഎംന്റെ താല്പര്യമനുസരിച്ചുള്ള ഏക പേരാണ് സര്‍ക്കാര്‍ നല്കിയിരുന്നത്. എന്നാല്‍ സെര്‍ച്ച് കമ്മിറ്റി തന്റെ പേര് മാത്രം നല്കിയത്
തന്റെ കുഴപ്പം കൊണ്ടല്ലെന്നാണ് ഡോ.രാജശ്രീ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. യോഗ്യതയില്ലാതെ സ്ഥാനത്തെത്തിയെന്ന പരാമര്‍ശം തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വൃക്തി ജീവിതത്തിലും വളരെയേറെ അപമാനമുണ്ടാക്കിയെന്ന സങ്കട ഹര്‍ജിയാണ് ഡോ.രാജശ്രീ നല്കിയിരിക്കുന്നത്. ഡോ.രാജശ്രീയുടെ സങ്കടം തീര്‍ക്കാനുള്ള നിയമോപദേശത്തിന് മാത്രം സര്‍ക്കാര്‍ 15 ലക്ഷം രൂപയാണ് ഫീസായി നല്കിയത്. മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് കെടിയു വിഷയത്തില്‍ സര്‍ക്കാരിന് നിയമോപദേശം നല്കുന്നത്. നവംബര്‍ 14 നാണ് നിയമോപദേശം നല്‍കിയതിന് പണം നല്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. കഴിഞ്ഞയാഴ്ച അഡ്വക്കേറ്റ് ജനറലിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. രണ്ട് ദിവസങ്ങളിലായാണ് കെ.കെ.വേണുഗോപാലില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം സ്വീകരിച്ചത്. ഇതുവരെ വിവധ കേസുകള്‍ക്കായി നിയമോപദേശം തേടിയതിന് പത്ത് കോടിയോളം രൂപയാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ നല്കിയത്. സംസ്ഥാനത്ത് മികച്ച അഭിഭാഷകര്‍ ഉണ്ടായിട്ടും പുറത്തു നിന്നുള്ള അഭിഭാഷകരെ കൊണ്ടു വരാന്‍ പ്രത്യേക ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായും ആരോപണമുയരുന്നുണ്ട്. കേട്ടുകേള്‍വി പോലുമില്ലാത്ത തുകകളാണ് പുറത്തു നിന്നെത്തുന്ന അഭിഭാഷകര്‍ കൈപറ്റുന്നതെന്നാണ് രേഖകള്‍ കാണിക്കുന്നത്.
എന്നാല്‍ ഇങ്ങനെ നിയമോപദേശം തേടുന്ന പല കേസുകളിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുന്ന സംഭവങ്ങളാണ് അധികവുമുണ്ടാകുന്നത്. നിയമസഭ കയ്യാങ്കളി കേസിലും സര്‍ക്കാര്‍ പണമാണ് നല്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന്റെ നിയമോപദേശത്തിനായി പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ചതും വിവാദമായിരുന്നു. സാമ്പത്തികമായി തകര്‍ന്ന ഖജനാവുമായി ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ ധൂര്‍ത്ത് നടത്തുന്നതിന് അറുതി വരുത്തണമെന്ന ആവശ്യമാണുയരുന്നത്. കെടിയു വൈസ് ചാന്‍സിലറെ കോടതി പുറത്താക്കിയതിന് പിന്നാലെ വെറ്ററിനറി സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരെയും കോടതി പുറത്താക്കിയിരുന്നു. മൂന്ന് നിയമനങ്ങളിലും യുജിസി മാനദണ്ഡം പാലിച്ചില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍ .കേരള സര്‍വ്വകലാശാല ഒഴികെ മറ്റെല്ലാ സര്‍വ്വകലാശാലകളിലും യുജിസി മാനദണ്ഡം പാലിക്കാതെയാണ് നിയമനം നടത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടു വരുന്നതില്‍ കേരളത്തിലെ അഭിഭാഷകര്‍ക്കിടിയിലും അസ്വസ്ഥകളുയരുന്നുണ്ട്. എന്നാല്‍ പല സര്‍ക്കാര്‍ കേസുകളിലും അഭിഭാഷകരെ ശരിയാക്കി കൊടുക്കുന്നതിന് ഇടത് അഭിഭാക സംഘടനയുടെ ചില നേതാക്കള്‍ ഇടപെടുന്നതായും ആരോപണമുയരുന്നുണ്ട്. ഈ ആരോപണത്തിന് ശക്തി പകരുന്ന തരത്തിലുള്ള ഫീസാണ് പുറത്തു നിന്നുള്ള അഭിഭാഷകര്‍ കൈപറ്റുന്നത്. അഭിഭാഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നും പണം വാങ്ങി കൊടുക്കുന്നതിനും ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായാണ് വിലയിരുത്തല്‍. പ്രഗല്ഭരായ അഭിഭാഷകരില്‍ നിന്നും നിയമോപദേശം നേടുകയോ, അവരെ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടും പല കേസുകളിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുന്ന സാഹചര്യമാണ്
https://www.facebook.com/Malayalivartha

























