ഹൈക്കോടതിയും വിധിച്ചു... പ്രിയക്കില്ല പരിചയം, കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ പ്രിയാ വർഗീസിന് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് കോടതി, ഡോ. ജോസഫ് സ്കറിയയുടെ ഹർജി ഹൈക്കോടതി അംഗീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.. പ്രിയാ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണയിരുന്നു ഹർജി നൽകിയത്. ഹർജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
അധ്യാപകജോലി ചെയ്യാത്തവരെ അധ്യാപക പരിചയമുളവരായി പരിഗണിക്കാനാവില്ല എന്ന നീരീക്ഷണം ആണ് ഹൈക്കോടതി നടത്തിയത്. ഗവേഷണകാലയളവിൽ പ്രിയക്ക് അധ്യാപനപരിചയം ലഭിച്ചേയെന്ന ചോദ്യം പ്രധാനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് പ്രിയക്ക് അസോസിയേറ്റ് പ്രൊഫസറാകാനുള്ള മതിയായ അധ്യാപന പരിചയമില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിച്ചത്.പ്രിയാ വർഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ പോയതും അധ്യാപനം ആകില്ലെന്ന ഹർജിയിലെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അസോസിയേറ്റ് പ്രൊഫസർ ആകാൻ 8 വർഷത്തെ അധ്യാപന പരിചയം വേണമെന്നിരിക്കെ പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. യുജിസി റഗുലേഷനാണ് ഇക്കാര്യത്തിൽ അന്തിമമെന്നും അതിനപ്പുറത്തേക്ക് പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഇരുഭാഗത്തിന്റെ വാദമുഖങ്ങൾ കോടതി വിശദമായി പരിശോധിച്ചു. ഹർജി നിലനിൽക്കില്ല എന്ന് വാദിച്ചത് പ്രിയ വർഗീസ് മാത്രമാണ്. സർവകലാശാല പോലും ഈ വാദം ഉന്നയിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ വിമർശനത്തിനെതിരെ പ്രിയാ വർഗീസ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെ കോടതി വിമർശിച്ചു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളെന്ന് കോടതി പറഞ്ഞു. കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓർക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. താനും എൻഎസ്എസിന്റെ ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമൻചന്ദ്രൻ പറഞ്ഞു.അധ്യാപകർ രാഷ്ട്രനിർമാതാക്കളാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രിയാ വർഗീസിൻറെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടുള്ള വിധിയാണ് സിംഗിൾ ബഎഞ്ചിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പ്രിയാ വർഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ പോയതും അധ്യാപനം ആകില്ലെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ, ഇതു രണ്ടും അധ്യാപന പരിചയത്തിൽ കണക്കാക്കാമെന്നും സ്റ്റുഡന്റ്സ് ഡയറക്ടർ ആയിരിക്കെ എൻഎസ്എസ് കോ ഓർഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും പ്രിയയുടെ അഭിഭാഷകൻ വാദിച്ചു.
ഡപ്യൂട്ടേഷൻ കാലത്തും സ്റ്റുഡന്റ് ഡയറക്ടർ ആയിരുന്നപ്പോഴും പഠിപ്പിച്ചിട്ടുണ്ടോ, എൻഎസ്എസ് കോ ഓർഡിനേറ്ററുടെ ചുമതല അധ്യാപന പരിചയമായി അപേക്ഷയിൽ കാണിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച കോടതി സ്ക്രീനിങ് കമ്മിറ്റിക്കു മുന്നിൽ വ്യക്തമാക്കാത്ത യോഗ്യത കോടതിയിൽ ഉന്നയിക്കരുതെന്നും പറഞ്ഞു. ഗവേഷണവും അധ്യാപനവും ഒപ്പം നടത്തിയാലേ അതു അധ്യാപനത്തിൽ പരിഗണിക്കാൻ കഴിയൂ എന്നും ഇവിടെ അങ്ങനെയല്ലെന്നും യുജിസിയുടെ അഭിഭാഷകൻ വിശദീകരിച്ചിരുന്നു.
ഇതിനെതിരെ പ്രിയാ വർഗീസ് ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും പിന്നാലെ പിൻവലിക്കുകയും ചെയ്തിരുന്നു. അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ 32, മാർക്കും ജോസഫ് സ്കറിയയ്ക്ക് 30 മാർക്കുമാണ് ലഭിച്ചത്. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.
തുടർച്ചയായ രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കേസിൽ ഹൈകോടതി വിധി പ്രസ്താവം നടത്തിയത്. അധ്യാപന പരിചയമെന്നത് ഒരു യാഥാർഥ്യമാണ്. അതിനാൽ, അസോ. പ്രഫസർ തസ്തികയിലേക്ക് മാർഗനിർദേശങ്ങളൊന്നുമില്ലാതെ നിയമനം നടത്താനാവില്ല. ഇക്കാര്യത്തിൽ യു.ജി.സി നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവിസ്, എൻ.എസ്.എസ് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവൃത്തിക്കുമ്പോൾ ക്ലാസ് എടുത്തിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്നതോടെയാണ് കോടതിയുടെ വിമർശനമുണ്ടായത്.
പ്രിയക്ക് അസോ. പ്രഫസർ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വർഷത്തിൽ താഴെയാണ്. ആകെ അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് അധ്യാപന പരിചയമുള്ളതെന്നും വ്യക്തമാക്കി. എന്നാൽ, അവധിയെടുക്കാതെയുള്ള ഗവേഷണ കാലം സർവിസിന്റെ ഭാഗമായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനം അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമുള്ള വാദമാണ് പ്രിയ വർഗീസ് ഉന്നയിച്ചത്.
ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാലേ അസോ. പ്രഫസറായി നിയമിക്കാനുള്ള അധ്യാപന പരിചയത്തിന്റെ ഭാഗമായി കണക്കാക്കാനാവൂവെന്ന് യു.ജി.സി വ്യക്തമാക്കി. മതിയായ അധ്യാപന പരിചയം പ്രിയക്കുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ ബുധനാഴ്ചയും കോടതിയിൽ അറിയിച്ചിരുന്നു.. ഇതൊക്കെ തള്ളിയാണ് പ്രിയ വർഗീസിൻറെ കാര്യത്തിൽ വിധി വന്നിരിക്കുന്നത്... ഇതിനിടെ എൻഎസ്എസ് കോർഡിനേറ്ററായി കുഴിവെട്ടിയത് അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോ എന്ന് കോടതി ചോദിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതൃപ്വ്യതി വ്ക്തയമാക്കിയിരുന്നു.
കുഴിവെട്ട് പരാമർശം നടത്തിയതായി ഓർക്കുന്നില്ലെന്ന് തുറന്ന കോടതിയിൽ ജസ്റ്റിസ് വ്യക്തമാക്കി. കോടതി നടപടികൾ സുതാര്യമാക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ലൈവ് സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. പക്ഷെ, ചില സ്വാർഥ താത്പര്യക്കാർ എല്ലായിടത്തുമുണ്ട്. അവർ തെറ്റായി കാര്യങ്ങളെ വ്യാഖ്യാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.നാഷനൽ സർവീസ് സ്കീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടില്ല. കോടതിയിൽ സംഭവിച്ചത് കോടതിയിൽ തീരണമെന്നും ജസ്റ്റിസ് നിലപാടെടുത്തു. എന്നാൽ, കോടതിയുടെ പരാമർശം പ്രിയയ്ക്ക് അവമതിപ്പുണ്ടെങ്കിയെന്നു അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസം, ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നതിനു മറുപടിയായാണ് ‘നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്ന് പ്രിയ പോസ്റ്റിട്ടത്.
https://www.facebook.com/Malayalivartha

























