സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി; ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ് ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത്; അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല; നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല; എത്ര കാലം അങ്ങനെ നീട്ടാൻ കഴിയും; തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. ഇപ്പോൾ ഇതാ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ് . അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നാണ് ഗവർണർ ചൂണ്ടിക്കാണിക്കുന്നത്.
നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല.എത്ര കാലം അങ്ങനെ നീട്ടാൻ കഴിയുമെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹം വിമർശിച്ചു മുഖ്യമന്ത്രിയും തെറ്റുക്കാരനാണെന്നാണ് ഗവര്‍ണറുടെ വിമർശനം . ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ ഓട്ടോണോമസ് പദവിയെ ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് എന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് .
1956 നു മുന്നേ തന്നെ ഗവര്‍ണർ തന്നെയായിരുന്നു സർവകലാശാലകളുടെചാന്‍സലര്‍. ഇത് സർക്കാർ നൽകുന്ന ഔദാര്യം അല്ല എന്നാണ് ഗവര്‍ണർ ചൂണ്ടിക്കാണിക്കുന്നത് . സംസ്ഥാന സര്‍ക്കാരിന്‍റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി .സർക്കാർ ഇത്തരം ശ്രമങ്ങൾ നടത്തുന്നത് നാണക്കേട് മറച്ചു വെക്കാൻ ആണെന്നും അദ്ദേഹം വ്യക്തമാക്കി. .കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ടെന്ന കാര്യവും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് .
സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം അദ്ദേഹം വീണ്ടും ഉയർത്തി . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം വരുന്നു. തന്‍റെ പേഴ്സണല്‍ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്. ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നുവെന്ന ആരോപണവും ശക്തമാക്കിയിരിക്കുകയാണ് . യൂണിവേഴ്സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത് എന്നും ഗവർണർ ആരോപിച്ചു .
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ് എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു .അതേസമയം കെ ടി യു വിസിയെ തടയുന്നത് കുറ്റകരം എന്നാണ് ഗവർണർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സർവകലാശാലകളിൽ സ്വജന പക്ഷപാതം ഇല്ലാതാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയല്ല തന്റെ പ്രശ്നം എന്നും ഗവർണർ ചൂണ്ടിക്കാണിച്ചു. ഈയൊരു വിഷയത്തിൽ തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങൾ ഒന്നുമില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. യോഗ്യതയില്ലാത്തവരെ സർവ്വകലാശാലയിൽ അനുവദിക്കാൻ കഴിയില്ല എന്ന് അദ്ദേഹം കടുപ്പിച്ചു പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























