പ്രേതം ഓൺലൈൻ; വാട്ട്‌സ് ആപ്പ് വഴി സന്ദേശം ഇട്ടിട്ടു ഫാൻ അണക്കും മോട്ടോർ ഓൺ ആക്കും; വൈദ്യുതോപകരണങ്ങളോട് ഒരു പ്രത്യേക ഇഷ്ടം; കൊട്ടാരക്കരയിൽ പൊറുതി മുട്ടി വീട്ടുകാർ

കൊട്ടാരക്കര നെല്ലിക്കുന്നത് വിചിത്ര പരാതിയുമായി എത്തിയിരിക്കുകയാണ് വീട്ടുകാർ. വാട്ട്‌സ് ആപ്പ് വഴി മെസ്സേജ് വരുന്നതിന് അനുസരിച്ചു വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നതാണ് പരാതി. സംഭവങ്ങളുടെ തുടക്കം വീട്ടിലെ സ്വിച്ച് ബോർഡും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചുകൊണ്ടാണ്. വീട്ടിലെ ഗൃഹനാഥൻ രാജൻ ഒരു ഇലെക്ട്രിഷ്യനാണ് ഇദ്ദേഹവും മറ്റു പല ഇലെക്ട്രിഷ്യന്മാരും കെ എസ് ഇ ബി ഉദ്യോഗസ്ഥരും അടക്കം എല്ലാവരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇത് എന്ത് കൊണ്ട് എന്ന് കണ്ടു പിടിക്കാൻ ആർക്കും സാധിച്ചില്ല. ഇതോടെ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഊരി ഇട്ടിരിക്കുകയാണ്. പിന്നീട് സംഭവങ്ങളുടെ രീതി മാറി.
രാജന്റെ ഭാര്യ വിലാസിനിയുടെ ഫോണിലൂടെയായി അടുത്ത കളികൾ. വിലാസിനിയുടെ ഫോണിൽ നിന്ന് മകൾ സജിതക്ക് സന്ദശങ്ങൾ അയക്കും. തുടർന്ന് ഫോണിൽ പറയുന്നത് അതുപോലെ വീട്ടിൽ സംഭവിക്കും. ഒരിക്കൽ സജിതയും കുഞ്ഞും മുറിയിൽ കിടക്കുമ്പോൾ വാട്ട്‌സ് ആപ്പിൽ വന്ന സന്ദേശം "നീ മോളുമായി കിടക്കുവാണോ. നീ ഫാനിൽ ഇട്ട് കൊണ്ട് കിടക്കേണ്ട. നിന്റെ ഫാൻ ഇപ്പോൾ ഓഫ് ആകും" തുടർന്ന് ഉടനെ ഫാൻ ഓഫ് ആയി. പിന്നീടൊരിക്കൽ വന്ന സന്ദേശം നീ ചെന്ന് മോട്ടോറിന്റെ സ്വിച്ച് ഓഫ് ചെയ്തോ ഇപ്പൊ നിറഞ്ഞു വെള്ളം ഒഴുകും. തുടർന്ന് അതും അപ്പോൾ തന്നെ സംഭവിച്ചു.
വീട്ടുകാർ പോലീസിലും സൈബർ സെല്ലിനും പരാതി നൽകി . എന്നാൽ പ്രയോജനം ഒന്നും ഉണ്ടായില്ല എന്നിവർ പറയുന്നു. ഫോൺ ഹാക്ക് ചെയ്യപ്പെട്ടത് ആണെന്ന് സൈബർ സെൽ പറയുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഇവർക്ക് സാധിച്ചിട്ടില്ല. വീട്ടുകാർ പുതിയ ഫോൺ വാങ്ങി സിം മാറ്റി ഇട്ടു നോക്കിയെങ്കിലും ഇവരുടെ വീടിന്റെ ഗേറ്റ് കഴിയുമ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്തു ഓഫ് ആയി ലോക്ക് വീഴും. ലോക്ക് ഇടാതെയാണ് ഇവർ പുതിയ ഫോൺ കൊണ്ടുവരുന്നത്. പിന്നീട് ഓൺ ആയി കഴിയുമ്പോൾ വീണ്ടും പ്രശ്നങ്ങൾ അതേ പോലെ നിലനിൽക്കും.
ഫോൺ ഹാക്ക് ആയതാണെങ്കിലും മറ്റ് സംഭവങ്ങൾക്കു വിശദീകരണം നൽകാൻ പോലീസിനോ മറ്റുള്ളവർക്കോ സാധിച്ചിട്ടില്ല. ഗുരുതരമായ സൈബർ കുറ്റമാണ് മാസങ്ങളായി ഇവിടെ നടക്കുന്നതെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താൻ പോലീസിനും സൈബർസെല്ലിനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha























