അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ജീവനൊടുക്കി; സംഭവം പാലക്കാട്; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട് ഒറ്റപ്പാലത്ത് വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയിലാണ് കണ്ടെത്തി. അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഒറ്റപ്പാലം പാലപ്പുറം നായാടിക്കുന്ന് സ്വദേശി സരസ്വതി അമ്മ (68), മകന്‍ വിജയകൃഷ്ണന്‍ (48) എന്നിവരാണ് മരിച്ചത്.
അതേസമയം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നത്. മാത്രമല്ല അമ്മയുടെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റിട്ടുണ്ട്. തൂങ്ങി മരിച്ച നിലയിലാണ് മകന്റെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഇന്ന് രാവിലെ 9.15ഓടെ സരസ്വതി അമ്മയുടെ ചെറിയ മകൻ പാലപ്പുറത്തെ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ചു കിടക്കുന്നതായി കണ്ടത്. തുടർന്ന് സരസ്വതി അമ്മയുടെ മൃതശരീരം കഴുത്തറുത്ത നിലയിലും വിജയകൃഷ്ണനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.
ഇതേസമയം കഴിഞ്ഞ കുറച്ചു നാളുകളായി വിജയകൃഷ്ണനും അമ്മയും വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. മാത്രമല്ല വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
https://www.facebook.com/Malayalivartha






















