സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും പൊലീസും ആഭ്യന്തരവകുപ്പും കൈയ്യും കെട്ടി നോക്കിയിരിക്കുകയാണ്; പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷയില്ലാത്ത ഇടമായി കേരളം മാറി; ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് സംരക്ഷണം നല്‍കാനാകാത്ത നിങ്ങളാണ് സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തില്‍ എത്തിയതെന്നു കൂടി മുഖ്യമന്ത്രിയും എല്‍.ഡി.എഫ് സര്‍ക്കാരും ഓര്‍ക്കണം; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും പൊലീസും ആഭ്യന്തരവകുപ്പും കൈയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷയില്ലാത്ത ഇടമായി കേരളം മാറി. നിർണായകമായ കുറിപ്പ് പങ്കു വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും പൊലീസും ആഭ്യന്തരവകുപ്പും കൈയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷയില്ലാത്ത ഇടമായി കേരളം മാറി. തലസ്ഥാന നഗരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന അതീവസുരക്ഷാ മേഖലയ്ക്ക് സമീപവും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടു. അഞ്ച് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ത്തപ്പുകയാണ്.
നേരത്തെ മ്യൂസിയത്ത് പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട കേസില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ അറസ്റ്റിലായിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനെത്തിയ കുട്ടികള്‍ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനുമെതിരെ സദാചാര ആക്രമണമുണ്ടായി. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ മുടി മുറിച്ച് പ്രതിഷേധിച്ചതും കേരളത്തിലാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന ന്യായീകരണം മാത്രമാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. കേരള ചരിത്രത്തില്‍ ഇത്രത്തോളം അപഹാസ്യനായൊരു മുഖ്യമന്ത്രിയും സര്‍ക്കാരും ഉണ്ടായിട്ടില്ല. ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് സംരക്ഷണം നല്‍കാനാകാത്ത നിങ്ങളാണ് സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തില്‍ എത്തിയതെന്നു കൂടി മുഖ്യമന്ത്രിയും എല്‍.ഡി.എഫ് സര്‍ക്കാരും ഓര്‍ക്കണം.
https://www.facebook.com/Malayalivartha