കളി മാറുന്നുവോ... വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്ന് ഗവര്‍ണര്‍; കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാരിന് അഞ്ച് മിനിറ്റ് സമയം വേണ്ടെന്ന് കെ സുരേന്ദ്രന്‍

അങ്ങനെ ഒളിഞ്ഞും തെളിഞ്ഞുമുള്ള രാഷ്ട്രീയ കളികളില്‍ വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. സര്‍വകലാശാലകളില്‍ കോടതിയില്‍ നിന്നും തുടര്‍ച്ചയായ തിരിച്ചടി നേരിട്ടതിന് പിന്നാലെ വിഴിഞ്ഞം സമരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് കടുപ്പിക്കുകയാണ്. വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ രംഗത്തെത്തി.
ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്നും സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍, വിഷയം പരിശോധിക്കുമെന്നും അറിയിച്ചു. സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറാണെന്നും സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതം പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്നും അധികാരമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ബില്ലുകള്‍ കൊണ്ടുവരുന്നത് കേഡറുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്. തങ്ങള്‍ പോരാടുന്നു എന്നുള്ള തോന്നല്‍ വരുത്താനാണ് ശ്രമമെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. കണ്ണൂര്‍ വിസി സ്ഥിരം കുറ്റവാളിയാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
കെടിയു വിസി നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാനാകൂ. ബിജെപി നേതാക്കാള്‍ക്കായി ശുപാര്‍ശ ചെയ്തെന്ന ആരോപണത്തിലും മറുപടി നല്‍കി. തനിക്ക് പല പരാതികളും കിട്ടാറുണ്ട്. അത് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തതെന്നും അതില്‍ എന്താണ് തെറ്റെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന് അല്ലാതെ മറ്റെവിടേക്കാണ് പരാതി കൈമാറേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് വിമര്‍ശിച്ചു. കൊടകര കള്ളപ്പണക്കേസില്‍ അടക്കം ബിജെപി നേതാക്കള്‍ പ്രതിയായ അനേകം ക്രിമിനല്‍ കേസുകളില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് ഞെട്ടിപ്പിക്കുന്നതാണെന്ന് സനോജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് സി പി എം മറന്നു പോകരുതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് വൈസ് ചാന്‍സിലര്‍മാരും പുറത്തു പോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ടെന്നും പറഞ്ഞു. ബിജെപിയെ ആക്രമിച്ച് പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ കേരളത്തിലുണ്ട്. കേരളത്തില്‍ സിപിഎം സ്വന്തക്കാരെ തിരുകിക്കയറ്റുന്നു. സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. പിണറായി വിജയന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ പതനത്തിന്റെ തുടക്കം സര്‍വകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണ്.
ആരിഫ് മുഹമ്മദ് ഖാനെ മന്‍മോഹന്‍ സിംഗല്ല അയച്ചത്, നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ അയച്ചതെന്ന് കേരളത്തിലെ പിണറായി സര്‍ക്കാര്‍ മറന്നുപോകരുത്. കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിണറായി വിജയനും കേരളത്തില്‍ പരാജയപ്പെടേണ്ടി വരും. തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിയമം എല്ലാവര്‍ക്കും ബാധകമാണ്. എന്‍ജിഒ യൂണിയന്‍കാര്‍ ആണെന്ന് കരുതി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാവില്ല. അത്തരക്കാരെ അവിടെ നിന്ന് പടിയടച്ച് പിണ്ഡം വെക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
നിയമപ്രകാരമാണ് നരേന്ദ്ര മോദിയുടെ കീഴില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്. നിയമപ്രകാരമല്ല നിങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട. അക്രമവും നിയമവാഴച ലംഘിച്ചും ഭരണഘടനയെ ലംഘിച്ചുമുള്ള പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞത്തില്‍
ആഞ്ഞടിച്ച് ഗവര്‍ണര്‍
സര്‍ക്കാരിനെ താഴെയിടാന്‍
അഞ്ച് മിനിറ്റ് സമയം
വേണ്ടെന്ന് സുരേന്ദ്രന്‍
കളി മാറുന്നുവോ... വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്ന് ഗവര്‍ണര്‍; കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാരിന് അഞ്ച് മിനിറ്റ് സമയം വേണ്ടെന്ന് കെ സുരേന്ദ്രന്‍
അങ്ങനെ ഒളിഞ്ഞും തെളിഞ്ഞുമുള്ള രാഷ്ട്രീയ കളികളില്‍ വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. സര്‍വകലാശാലകളില്‍ കോടതിയില്‍ നിന്നും തുടര്‍ച്ചയായ തിരിച്ചടി നേരിട്ടതിന് പിന്നാലെ വിഴിഞ്ഞം സമരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് കടുപ്പിക്കുകയാണ്. വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ രംഗത്തെത്തി.
ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്നും സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍, വിഷയം പരിശോധിക്കുമെന്നും അറിയിച്ചു. സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറാണെന്നും സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതം പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്നും അധികാരമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ബില്ലുകള്‍ കൊണ്ടുവരുന്നത് കേഡറുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്. തങ്ങള്‍ പോരാടുന്നു എന്നുള്ള തോന്നല്‍ വരുത്താനാണ് ശ്രമമെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. കണ്ണൂര്‍ വിസി സ്ഥിരം കുറ്റവാളിയാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
കെടിയു വിസി നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാനാകൂ. ബിജെപി നേതാക്കാള്‍ക്കായി ശുപാര്‍ശ ചെയ്തെന്ന ആരോപണത്തിലും മറുപടി നല്‍കി. തനിക്ക് പല പരാതികളും കിട്ടാറുണ്ട്. അത് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തതെന്നും അതില്‍ എന്താണ് തെറ്റെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന് അല്ലാതെ മറ്റെവിടേക്കാണ് പരാതി കൈമാറേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് വിമര്‍ശിച്ചു. കൊടകര കള്ളപ്പണക്കേസില്‍ അടക്കം ബിജെപി നേതാക്കള്‍ പ്രതിയായ അനേകം ക്രിമിനല്‍ കേസുകളില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് ഞെട്ടിപ്പിക്കുന്നതാണെന്ന് സനോജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് സി പി എം മറന്നു പോകരുതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് വൈസ് ചാന്‍സിലര്‍മാരും പുറത്തു പോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ടെന്നും പറഞ്ഞു. ബിജെപിയെ ആക്രമിച്ച് പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ കേരളത്തിലുണ്ട്. കേരളത്തില്‍ സിപിഎം സ്വന്തക്കാരെ തിരുകിക്കയറ്റുന്നു. സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. പിണറായി വിജയന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ പതനത്തിന്റെ തുടക്കം സര്‍വകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണ്.
ആരിഫ് മുഹമ്മദ് ഖാനെ മന്‍മോഹന്‍ സിംഗല്ല അയച്ചത്, നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ അയച്ചതെന്ന് കേരളത്തിലെ പിണറായി സര്‍ക്കാര്‍ മറന്നുപോകരുത്. കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിണറായി വിജയനും കേരളത്തില്‍ പരാജയപ്പെടേണ്ടി വരും. തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിയമം എല്ലാവര്‍ക്കും ബാധകമാണ്. എന്‍ജിഒ യൂണിയന്‍കാര്‍ ആണെന്ന് കരുതി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാവില്ല. അത്തരക്കാരെ അവിടെ നിന്ന് പടിയടച്ച് പിണ്ഡം വെക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
നിയമപ്രകാരമാണ് നരേന്ദ്ര മോദിയുടെ കീഴില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്. നിയമപ്രകാരമല്ല നിങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട. അക്രമവും നിയമവാഴച ലംഘിച്ചും ഭരണഘടനയെ ലംഘിച്ചുമുള്ള പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















