കത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നില്ല; സർക്കാറിന് നഷ്ടമുണ്ടായിട്ടില്ല; കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ല; തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദം വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു ?

തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദം അവസാനിക്കുന്നു. വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു എന്ന പുതിയ വിവരമാണ് പുറത്ത് വരുന്നത് . കത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നില്ല. സർക്കാറിന് നഷ്ടമുണ്ടായിട്ടില്ല. അത് കൊണ്ട് കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്ന പ്രാഥമിക റിപ്പോർട്ട് ആണ് സമർപ്പിച്ചിരിക്കുന്നത്. മുൻവർഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം .
മേയറുടെ കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായിട്ടില്ല, മേയർ കത്തെഴുതിയില്ലെന്നാണ് മൊഴി കൊടുത്തിരിക്കുന്നത്. കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിൻെറ അടിസ്ഥാനത്തിൽ നിയമനം നൽകിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിൻെറ പരിധിയിലേക്ക് അന്വേഷണം നിലനിൽക്കൂ.
അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. അത് കൊണ്ട് വിജിലൻസ് അന്വേഷണത്തിൻെറ പരിധിയിൽ ഈ വിഷയങ്ങൾ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പരാതി നൽകിയത് കോൺഗ്രസ് നേതാവും മുൻ കൗണ്‍സിലറുമായ ശ്രീകുമാർ ആയിരുന്നു. ഈ പരാതിയിലാണ് പ്രാഥമിക അന്വേഷണം വിജിലൻസ് നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറുകയും ചെയ്യും.
കത്തിൽ ഹൈക്കോടതിയിലുള്ള കേസിൽ വിജിലൻസ് ഈ നിലപാട് അറിയിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും ശ്രീകുമാർ പരാതിയിൽ ഉന്നയിച്ചിട്ടുണ്ടെന്താണ് ശ്രദ്ധേമായ കാര്യം . പക്ഷെ അതിലും ഇതുവരെ അന്വേഷണമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . മുൻവർഷങ്ങളെ നിയമനങ്ങൾ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നും വിജിലൻസ് പറഞ്ഞു . ചുരുക്കത്തിൽ വിവാദങ്ങൾ ആലുന്നതിനിടയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് കണ്ണിൽപ്പൊടിയിടാൻ എന്ന് നമുക്ക് പറയേണ്ടി വരും .
വിജിലൻസ് എല്ലാം അവസാനിപ്പിക്കാനിരിക്കെ ക്രൈം ബ്രാഞ്ച് അന്വേഷണവും ഉഴപ്പൻ മട്ടിലാണ് . യഥാർ്ഥ കത്ത് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല . മൊഴിയെടുപ്പ് നടക്കുകയാണ് . കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും ഒന്നുമാകാതെ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്.
അതേസമയം ഒരു മാസത്തോളമായി മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് വനിതാ കൗൺസിലർമാർ ഉൾപ്പെടെ സമരത്തിലാണ്. തിരുവനന്തപുരം നഗരസഭയിലെ കരാർ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ വേണ്ടി മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ തയ്യാറാക്കിയ കത്ത് പുറത്തു വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ഇക്കാര്യത്തില്‍ സിപിഎം അംഗങ്ങള്‍ പോലും രണ്ടു തട്ടിലാണ് എന്നറിയുന്നു.
https://www.facebook.com/Malayalivartha






















