വിവിധ ചികിത്സാ രീതികൾ പരീക്ഷിച്ച് ഒടുവിൽ പുരാതന ആയുർവേദ ചികിത്സയിലേക്ക് മടങ്ങുകയാണ് ലോകം; 30 ലധികം രാജ്യങ്ങൾ ആയുർവേദത്തെ പരമ്പരാഗത വൈദ്യശാസ്ത്ര രീതിയായി അംഗീകരിച്ചു; തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിലേക്ക് തന്നെ തിരിച്ചെത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതിലേക്ക് എന്നല്ലേ ? വിവിധ ചികിത്സാ രീതികൾ പരീക്ഷിച്ച് ഒടുവിൽ പുരാതന ആയുർവേദ ചികിത്സയിലേക്ക് മടങ്ങുകയാണ് ലോകമെന്നാണ് അദ്ദേഹം പറയുന്നത്. ശാരീരിക ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല ഉദ്ദേശിക്കുന്നത് . ഒരു മനുഷ്യന് ആരോഗ്യപരമായി ആവശ്യമായ എല്ലാത്തിനെക്കുറിച്ചും ആയുർവേദം സംസാരിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .
30 ലധികം രാജ്യങ്ങൾ ആയുർവേദത്തെ പരമ്പരാഗത വൈദ്യശാസ്ത്ര രീതിയായി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു . ഈ വിഷയത്തിൽ സന്തോഷമുണ്ടെന്നും കൂടുതൽ രാജ്യങ്ങളിലേക്ക് ആയുർവേദ ചികിത്സയുടെ പ്രധാന്യം വ്യാപിപ്പിക്കണമെന്നും മോദി വ്യക്തമാക്കി .
തെളിവുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡാറ്റാബേസിനെ ആശ്രയിച്ചാണ് മോഡേൺ സയൻസും ചികിത്സയുമുള്ളത്. സമാന അന്തരീക്ഷത്തിൽ ആയുർവേദ മേഖലയിലും അത്തരമൊരു ഡാറ്റാബേസ് സൃഷ്ടിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറയുന്നത് .
കേന്ദ്ര സർക്കാരിന്റെ ആയുഷ് പോർട്ടലിൽ ഇതിനോടകം 40,000 ഗവേഷണ പഠനങ്ങൾ അപ് ലോഡ് ചെയ്തു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ ആയുർവേദ വ്യവസായം എട്ട് വർഷം കൊണ്ട് 20,000 കോടി രൂപയിൽ നിന്ന് 1.50 ലക്ഷം കോടി രൂപയായി വളർന്നു . ആയുർവേദത്തിന്റെ ആഗോള വിപണി വളരുകയാണ്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിന്റെയും ആരോഗ്യ എക്സ്പോയുടെയും സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആയുർവേദ കോൺഗ്രസിൽ അദ്ദേഹം പങ്കെടുത്തിരുന്നുഗോവ ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ഗാസിയാബാദ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ, ഡൽഹി ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി എന്നിവയും പ്രധാനമന്ത്രി വെർച്വലായി ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha



























