ഇതൊക്കെ അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ പൊതുസമവായത്തിൽ എത്തണം; കേരളം വലിയ വികസനകുതിപ്പിന് ഒരുങ്ങുകയാണ്; അതിനെ പിന്നോട്ടുവലിക്കുന്നവയാണ് പണിമുടക്കുകൾ; സംസ്ഥാനത്തെ ഹർത്താലുകൾക്കും മിന്നൽ പണിമുടക്കുകൾക്കുമെതിരെ പൊട്ടിത്തെറിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

ഇതൊക്കെ അവസാനിപ്പിക്കേണ്ടുന്ന സമയമായി. പൊട്ടിത്തെറിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്തെ ഹർത്താലുകൾക്കും മിന്നൽ പണിമുടക്കുകൾക്കുമെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് അദ്ദേഹം. ഇതൊക്കെ അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ പൊതുസമവായത്തിൽ എത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരളം വലിയ വികസനകുതിപ്പിന് ഒരുങ്ങുകയാണ്. ആ കുതിപ്പിനെ അതിനെ പിന്നോട്ടു വലിക്കുന്നവയാണ് പണിമുടക്കുകൾ. അത് അവസാനിപ്പിക്കണം.
കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇതിനായി ചർച്ചകൾ ഉണ്ടാകണം. വിവിധ ചേംബറുകൾ ഇതിനായി സ്വാധീനം ചെലുത്തണമെന്നും വി.മുരളീധരൻ തുറന്നടിച്ചു. ലോകടൂറിസം ദിനത്തിൽ പോലും ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ നാടാണ് കേരളമെന്നും കേന്ദ്ര മന്ത്രി തുറന്നടിച്ചു. വിഴിഞ്ഞം തുറമുഖവും കൊച്ചി -കോയമ്പത്തൂർ വ്യവസായ ഇടനാഴിയും അടക്കമുള്ള പദ്ധതികൾ പൂർത്തിയാകുവാനിരിക്കുകയാണ്.
അപ്പോൾ നമ്മുടെ സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. കേന്ദ്രം വലിയ മുൻഗണന കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് നൽകുന്നുണ്ട്. ദേശീയപാത ഭൂമിയേറ്റെടുക്കലിന് മറ്റു സംസ്ഥാനങ്ങളേക്കാൾ ഇരട്ടിവില നൽകേണ്ട സാഹചര്യം കേരളത്തിനുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. വികസന പദ്ധതികൾ വരുമ്പോൾ പരിഗണിക്കേണ്ട വിഷയമാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എന്നിട്ടും വലിയ മാറ്റത്തിലേക്ക് സംസ്ഥാനം ചുവടുവയ്ക്കുകയാണ്. അപ്പോൾ അതിന് തുരങ്കം വയ്ക്കുന്ന സമീപനം ഉണ്ടാകരുത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























