മൂന്ന് പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം; പോലീസിനെ റോഡിലൂടെ വലിച്ചിഴച്ച് അക്രമികൾ; ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സംഘർഷം; മലയാളികളുടെ ആക്രമണത്തിൽ അമ്പരന്ന് ആഭ്യന്തര വകുപ്പ്
ഫുട്ബോൾ കഴിഞ്ഞിരുന്നു. പലയിടത്തും ഫുട്ബോൾ വിജയാഘോഷം നടന്നിരുന്നു. എന്നാൽ ആ ഘോഷങ്ങൾ അതിരു വിട്ട് പോയിരിക്കുകയാണ്. ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സംഘർഷം നടക്കുകയുണ്ടായി. കണ്ണൂരിൽ ആണ് സ്ഥിതി മോശമായത്. ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേൽക്കുകയുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേൽക്കുകയായിരുന്നു. കണ്ണൂർ പള്ളിയാൻമൂലയിലാണ് ഈ ആക്രമണം നടന്നത്.
ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേൽക്കുകയായിരുന്നു. വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് ഗുരുതരമായി തുടരുകയാണ് എന്നാണ് അറിയുവാൻ സാധിക്കുന്നത്. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ആക്രമണ പരമ്പര അരങ്ങേറിയത് . അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്ക് വെട്ടേൽക്കുകയുണ്ടായി. അനുരാഗിൻ്റെ നിലയാണ് ഇപ്പോൾ അതീവ ഗുരുതരമായിരിക്കുന്നത്.
ഈ സംഭവത്തിൽ അക്രമികളായ ആറ് പേരെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു . അതേസമയം തലശ്ശേരിയിലുണ്ടായ വേറൊരു സംഘർഷത്തിൽ എസ്ഐക്ക് പരിക്കേൽക്കുകയും ചെയ്തു എന്ന വിവരം പുറത്ത് വരികയാണ്. മർദ്ദനമേറ്റിരിക്കുന്നത് തലശ്ശേരി എസ്ഐ മനോജിനാണ് . ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു .
ഇവർ പൊലീസ് കസ്റ്റഡിയിൽ ആണ് ഇപ്പോൾ ഉള്ളത്. മാത്രമല്ല എറണാകുളത്തും ഫുട്ബോൾ ആഘോഷം സംഘർഷത്തിലേക്ക് നയിക്കുകയുണ്ടായി . ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. കലൂരിൽ മെട്രോ സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു അക്രമണം നടന്നത് . ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോട് കൂടി ആക്രമണം നടക്കുകയായിരുന്നു. ഈ സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു . സിവിൽ പൊലീസ് ഓഫീസർ ലിബിന് നേരെ ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴക്കുന്ന സാഹചര്യവുമുണ്ടായി.
https://www.facebook.com/Malayalivartha