സർക്കാർ ആശ്വസിക്കാൻ വരട്ടെ...സ്വർണ്ണക്കടത്ത് കേസിൽ ഇ ഡി അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്രം...സംസ്ഥാന സർക്കാർ സംവിധാനം ഏജൻസിക്കെതിരെ ദുരുപയോഗം ചെയ്തു,ഇഡി ഉദ്യോഗസ്ഥരെ പൊലീസ് ഭീഷണിപ്പെടുത്തുന്നു..സ്വപ്ന സുരേഷ് നൽകിയ മൊഴിയും അന്വേഷണത്തിൽ പരിഗണിക്കുന്നുണ്ട്

സ്വർണ്ണക്കടത്ത് കേസിൽ ഇ ഡി അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്രം.സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ സംവിധാനം ഏജൻസിക്കെതിരെ ദുരുപയോഗം ചെയ്തു .ഇഡി ഉദ്യോഗസ്ഥരെ പൊലീസ് ഭീഷണിപ്പെടുത്തുന്നു .അതിനാൽ സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി .കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.സ്വപ്ന സുരേഷ് നൽകിയ മൊഴിയും അന്വേഷണത്തിൽ പരിഗണിക്കുന്നുണ്ട് .എൻ.കെ പ്രേമചന്ദ്രന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖമൂലമാണ് മറുപടി നൽകിയത്.സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി നേരത്തെ ഇ ഡി വ്യക്തമാക്കിയതോടെ സ്വാപ്നയുടെ രഹസ്യമൊഴിയുടെ പ്രാധ്യാനിയം ഏറെയാണ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























