പൊതുമുതൽ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നു; ഈ വിഷയത്തിൽ അതൃപ്തിയുണ്ട്; പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ

പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. പൊതുമുതൽ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഈ വിഷയത്തിൽ ഹൈക്കോടതിക്ക് അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. പോപുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് പിഎഫ്ഐ മിന്നൽ ഹർത്താൽ നടത്തിയത്. പൊതുമുതൽ നശിപ്പിക്കപ്പെട്ടു.
കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഹൈകോടതി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വത്ത് കണ്ടു കെട്ടല്‍ ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. പൊതു മുതൽ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി തുറന്നടിച്ചിരിക്കുകയാണ്.
ജസ്റ്റിസ് ജയശങ്കർ നമ്പ്യാരുടെ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത് ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയിൽ ഹാജരാകണമെന്നാണ്. സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു . രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സർക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു .
പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമായിരുന്നു . സെപ്റ്റംബര്‍ 22 മുതല്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്കൊടുവിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത് .യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കായിരുന്നു നിരോധനമേർപ്പെടുത്തിയത് . സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു . നിരോധനത്തിന് ശേഷവും കേരളത്തിൽ പോപ്പുലർ ഫ്രണ്ട് കലാപനീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിരുന്നു .
https://www.facebook.com/Malayalivartha























