കാസർകോട് ജില്ലയിലെ ലഹരിമരുന്ന് വിതരണത്തിലെ പ്രധാന കണ്ണി; എംഡിഎംഎ വിൽപ്പനക്കാരൻ പിടിയിൽ ; വിതരണത്തിനെത്തിച്ച മയക്കുമരുന്ന് പിടികൂടിയത് വീട്ടിൽ നിന്ന്; പുതുവർഷ ആഘോഷങ്ങളിലെ ലഹരി ഉപയോഗം കുറയ്ക്കാൻ സംസ്ഥാനത്ത് വലവിരിച്ച് പൊലീസിന്റെ സ്പെഷൽ ഡ്രൈവ്

കാസർകോഡ് എംഡിഎംഎ വിൽപ്പനക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. സംഭവത്തിൽ കാസർകോട് വിദ്യാനഗർ മുട്ടത്തൊടിയിലെ വീട്ടിൽ നിന്നാണ് 37 കാരനായ മുഹമ്മദ് സവാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല ഇയാളുടെ വീട്ടിൽ നിന്ന് 61 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. ഈ നിരോധിത മയക്കുമരുന്ന് വിതരണത്തിന് എത്തിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം സവാദ് അലി വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മുട്ടത്തൊടിയിലെ സവാദ് അലിയുടെ വീട്ടിൽ പൊലീസ് എത്തിയത്. മാത്രമല്ല വിപണിയിൽ ലക്ഷങ്ങൾ വില വരുന്നതാണ് സവാദിന്റെ പക്കൽ നിന്ന് പിടികൂടി സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ പ്രതി കാസർകോട് ജില്ലയിലെ ലഹരി മരുന്ന് വിൽപ്പനക്കാരനാണെന്നാണ് വിവരം. സാധാരണയായി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കർണാടകയിൽ നിന്നാണ് ഇതിനായി ഇയാൾ ലഹരി മരുന്ന് എത്തിച്ചതെന്നാണ് കരുതുന്നത്. നിലവിൽ കാസർകോട് ജില്ലയിലെ ലഹരിമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
സവാദ് അലിക്ക് മയക്കുമരുന്ന് നൽകിയ ആളെ കുറിച്ചും, ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം വർധിക്കാനുള്ള സാധ്യത കേരള പൊലീസ് പറഞ്ഞിരുന്നു. ഇതോടെ സംസ്ഥാനത്തെമ്പാടും ലഹരി ഉപയോഗം തടയാനായി പൊലീസിന്റെ സ്പെഷൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കോട്ടയത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha























