നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് കുത്തേറ്റ് വീണ് പിടയുന്ന ജഗദമ്മയെ ; ഭാര്യ മരിച്ചെന്നു പറഞ്ഞപ്പോൾ ‘നന്നായെ’ന്ന് ബാലാനന്ദൻ; തിരുവനന്തപുരത്ത് ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിടിയിലായി; ഞെട്ടൽ മാറാതെ തിരുവല്ലത്തെ നാട്ടുകാർ

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന ഞെട്ടലിൽ നിന്നും കരകയറാനാകാതെ തിരുവല്ലത്തെ നാട്ടുകാർ. പതിവായി ഭർത്തവ് ബാലാനന്ദൻ വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നാണ് അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും പ്രതികരണം. മാത്രമല്ല ബാലാനന്ദന്റെ അസഭ്യവർഷവും സമീപവാസികൾക്ക് ശല്യമായിരുന്നു.
സംഭവ ദിവസം ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ കുത്തേറ്റ് തറയിൽ വീണ് പിടയുന്ന ജഗദമ്മയെയാണ് കണ്ടത്. നാട്ടുകാർ വിളിച്ചു പറഞ്ഞതിനെ തുടർന്ന് ഭർത്താവ് ബാലാനന്ദനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സ്റ്റേഷനിൽ എത്തിച്ച ബാലാനന്ദനോട് ഭാര്യ മരിച്ചു എന്നു പറഞ്ഞപ്പോൾ ‘നന്നായി ’ എന്നായിരുന്നു പ്രതികരണം
അതേസമയം സംഭവ സമയത്ത് ബാലാനന്ദൻ മർദിച്ചതിനെ തുടർന്ന് ജഗദമ്മ മുറ്റത്തേക്ക് ഇറങ്ങുകകയായിരുന്നു. തൊട്ട് പിന്നാലെ കത്തിയുമായി എത്തി വയറ്റിലുൾപ്പെടെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെ തടയാൻ ശ്രമിക്കവെ മകൾക്കും മുറിവേറ്റു.
ജഗദമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയവർക്കു മുന്നിലും ബാലാനന്ദൻ അക്രമാസക്തനായി. തുടർന്ന് കത്തി ബലമായി താഴെവീഴ്ത്തി ആളെ തടഞ്ഞ് വച്ച് പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിൽ ഉടൻ ജഗദമ്മയെ ആശുപത്രിയിലെത്തിച്ചെവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലേറ്റ കുത്താണ് മരണകാരണമെന്നു കരുതുന്നതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് കത്തി കാർപോർച്ചിൽ നിന്നു കണ്ടെടുത്തു.
അതുപോലെ ബാലാനന്ദന്റെ രണ്ടാം ഭാര്യയാണ് ജഗദമ്മ. എന്നാൽ ഈ ദമ്പതികൾക്ക് മക്കളില്ല. ആദ്യ ഭാര്യയിലെ മകളാണ് പരുക്കേറ്റ സൗമ്യ. ശിവൻകുട്ടി, ലതകുമാരി, ജയചന്ദ്രൻ എന്നിവരാണ് മറ്റു മക്കൾ. നിലവിൽ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയിലാണ്. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. മാത്രമല്ല വഴക്കിനിടെ ഇരുനിലവീടിന്റെ മുകൾ നിലയിലെ ഗ്ലാസുകൾ ബാലാനന്ദൻ അടിച്ചു തകർത്തു. അതോടൊപ്പം തന്നെ കൊലപാതകം സംബന്ധിച്ച ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി യിൽ നിന്നു ശേഖരിക്കുമെന്ന് തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ, എസ്ഐ സതീഷ് എന്നിവർ പറഞ്ഞു.
https://www.facebook.com/Malayalivartha

























