പാർട്ടിയെ മറയാക്കി ഇപി കോടികൾ വാരി... പോളിറ്റ് ബ്യൂറോയിൽ ആകെ തീ പിടിത്തം! അച്ഛനും മോനും അടപടലം പെട്ടു!

പി. ജയരാജന്‍ ഇ.പി. ജയരാജനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ പോളിറ്റ് ബ്യൂറോയില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് കൂടുതല്‍ സാധ്യത. ഇ.പി. ജയരാജനെതിരായ പരാതിയില്‍ പാര്‍ട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി. ജയരാജന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കും.
ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പി. ജയരാജന്റെ ആരോപണം. പാര്‍ട്ടി പദവിയുടെ മറവിലാണ് ഇ.പി. കോടിക്കണക്കിന് സ്വത്തുക്കള്‍ സമ്പാദിച്ചതെന്നും ജയരാജന്റെ ആരോപണങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ വ്യക്തിപരമായി ഇക്കാര്യത്തില്‍ ആരോപണമൊന്നുമുന്നയിച്ചിട്ടില്ലെന്നും ഉള്‍പാര്‍ട്ടി സമരത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ നടന്നതെന്നും പി. ജയരാജന്‍ കണ്ണൂരില്‍ വ്യക്തമാക്കി.
ആന്തൂര്‍ വിഷയമടക്കം മുന്‍പ് രൂപപ്പെട്ട ഭിന്നതയിലും വിഭാഗീയതയിലും ഭാഗഭാഗക്കായിരുന്നു എം.വി. ഗോവിന്ദന്‍. റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ പാര്‍ട്ടിക്കുള്ളില്‍ മുന്‍പും ഇ.പി. ജയരാജനെതിരേ എം.വി. ഗോവിന്ദന്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കല്യാശ്ശേരിയില്‍ കെ.എസ്.കെ.ടി.യു. കൊടി നാട്ടിയ വയലില്‍ മാര്‍ബിള്‍ കമ്പനിക്ക് സ്‌ഥാപനം തുടങ്ങാന്‍ ഇ.പി.യുടെ നേതൃത്വത്തില്‍ അനുമതി നേടിക്കൊടുത്തതടക്കമുള്ള വിഷയങ്ങളിലായിരുന്നു വിയോജിപ്പ്.
നേരത്തേ പി. ജയരാജനെതിരായ വ്യക്‌തിപൂജാ വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും എം.വി. ഗോവിന്ദനാണ്. എന്നാല്‍ സമീപകാലത്ത് ചില സമവാക്യങ്ങള്‍ കണ്ണൂരില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്കെതിരേ ശക്‌തമായ ഭിന്നത ചില നേതാക്കള്‍ക്കിടയില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. ഇതു ജാതീയമായ വേര്‍തിരിവുകളുടെ ഭാഗമാണെന്ന ആക്ഷേപവുമുണ്ട്.
വൈദേകം റിസോർട്ട് എന്നത് 30 കോടി രൂപയുടെ പ്രോജക്ടാണ്. 2014ലാണ് അരോളിയിൽ ഇ.പി. ജയരാജന്റെ വീടിനോട് ചേർന്ന കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിക്കുന്നത്. മൂന്നു കോടി മൂലധനത്തിൽ രജിസ്റ്റർ ചെയ്തു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വീടിനടുത്ത് മൊറാഴയിലെ വെള്ളിക്കീലിലാണ് കമ്പനിയുടെ കീഴിലുള്ള വൈദേകം റിസോർട്ട്. 30കോടിയോളം ചെലവിട്ട് കുന്നിന്റെ മുകളിലാണ് നിർമ്മാണം. റവന്യു, ജിയോളജി, പഞ്ചായത്ത് വകുപ്പുകളുടെ അനുമതിയില്ലാതെയാണ് കുന്ന് ഇടിച്ചു നിരപ്പാക്കിയത് എന്ന ആരോപണമുണ്ട്.
https://www.facebook.com/Malayalivartha
























