സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച വിഷയത്തിൽ വിവാദം കൊടുമ്പുരി കൊണ്ടിരിക്കെ ഇ പി ജയരാജൻ പൊതുവേദിയിൽ; റിസോർട്ട് വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ; ചിരിച്ച് തൊഴുകൈകളോടെ കുട്ടിക്കൊരു വീട്' പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ചു

ഇ പി ജയരാജനെതിരെ പി ജയരാജൻ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച വിഷയത്തിൽ വിവാദം കൊടുമ്പുരി കൊണ്ടിരിക്കെ ഇ പി ജയരാജൻ പൊതുവേദിയിൽ പ്രത്യക്ഷനായി. നെഞ്ചുവിരിച്ചുകൊണ്ട് തന്നെ ഈ പി ജയരാജൻ പൊതുവേദികളിൽ പ്രത്യക്ഷനായിരിക്കുന്നു എന്ന് തന്നെ നമുക്ക് പറയേണ്ടിവരും. രാവിലെയാണ് അദ്ദേഹം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. തീർച്ചയായിട്ടും അദ്ദേഹത്തെ കാണുമ്പോൾ ഈ ഒരു വിഷയത്തിൽ ഒരു പ്രതികരണം ആരായാൻ തന്നെ മാധ്യമ പ്രവർത്തകർ ശ്രമിച്ചു.
പക്ഷേ അദ്ദേഹം ഒരു ചെറു പുഞ്ചിരിയിൽ ആ ഒരു വിഷയത്തെ ഒതുക്കിയിരിക്കുകയാണ്. ഉയർന്നുവരുന്ന ആരോപണങ്ങളിൽ അദ്ദേഹം പ്രത്യേകിച്ചൊരു മറുപടിയൊന്നും പറഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഇ പി ജയരാജന്‍ ഒഴിഞ്ഞു മാറി . കെഎസ്ടിഎ പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം . ഈയൊരു ചോദ്യം ഉയർന്നപ്പോൾ ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോകുകയായിരുന്നു അദ്ദേഹം. കെഎസ്ടിഎയുടെ 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ചു അദ്ദേഹം.
വിവാദമോ രാഷ്ട്രീയമോ സംസാരിക്കാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. പാര്‍ട്ടിയുടെയും ഭരണത്തിന്‍റെയും നേട്ടങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു ഇ പി ജയരാജൻ തന്റെ പ്രസംഗം നടത്തിയത് . രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ മുഴുവൻ ഭവന രഹിതർക്കും വീട് നൽകുമെന്ന് ഇ പി ജയരാജൻവ്യക്തമാക്കി . വീടില്ലാത്തവരില്ലാത്ത കേരളമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സാമ്പത്തിക ആരോപണമാണ് പി ജയരാജൻ ഇ പി ക്കെതിരെ ഉന്നയിച്ചത്. ആധികാരികതയോടെയാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇത്തരത്തിലുള്ള ആരോപണം ഉയർന്നത്. ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെടുകയുണ്ടായി. ആരോപണം എഴുതി നൽകാൻ നിർദ്ദേശം കൊടുത്തിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി .
https://www.facebook.com/Malayalivartha






















