'ഇന്ന് മരണമെന്ന നിതാന്തസത്യം വന്ന് അമ്മ എന്ന പ്രപഞ്ച സത്യത്തെ കുട്ടിക്കൊണ്ടുപോയപ്പോൾ ആ മകൻ്റെ നോവിനൊപ്പം രാജ്യമൊന്നടങ്കം നിന്നു, ആ അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി അൽപസമയത്തിനകം പ്രധാനമന്ത്രി അഹമ്മദാബാദിലെത്തും.
രാജ്യം ഒന്നടങ്കം നരേന്ദ്രമോദിയോടൊപ്പം പങ്കുചേരുകയാണ്. ഇപ്പോഴിതാ 'ഇന്ന് മരണമെന്ന നിതാന്തസത്യം വന്ന് അമ്മ എന്ന പ്രപഞ്ച സത്യത്തെ കുട്ടിക്കൊണ്ടുപോയപ്പോൾ ആ മകൻ്റെ നോവിനൊപ്പം രാജ്യമൊന്നടങ്കം നിന്നു, ആ അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു' എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നിരുപാധിക സ്നേഹത്തിന്റെ പ്രതീകമായ ഒരു അമ്മയും നിസ്വാർത്ഥ സേവനത്തിൽ മുഴുകിയ ഒരു മകനും! ഇവർ തമ്മിലുള്ള നിസ്സീമമായ സ്നേഹബന്ധനം കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മൾ ചിത്രങ്ങളായും ഓർമ്മക്കുറിപ്പുകളായും ബ്ലോഗുകളായും കണ്ടറിഞ്ഞതാണ്. ഇന്ന് മരണമെന്ന നിതാന്തസത്യം വന്ന് അമ്മ എന്ന പ്രപഞ്ച സത്യത്തെ കുട്ടിക്കൊണ്ടുപോയപ്പോൾ ആ മകൻ്റെ നോവിനൊപ്പം രാജ്യമൊന്നടങ്കം നിന്നു, ആ അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു.
നിഘണ്ടുവിലെ മറ്റേതെങ്കിലും പദം പോലെയല്ല അമ്മ എന്ന വാക്ക് എന്ന് ആ മകൻ പറഞ്ഞതു പോലെ മടങ്ങിപ്പോയത് മറ്റാരുടെയോ അമ്മയാണെന്ന തോന്നലില്ലാതെ രാജ്യം മുഴുവൻ ആ അമ്മയ്ക്കായി സദ്ഗതി നേർന്നപ്പോൾ ഒരു നൂറ്റാണ്ടിൻ്റെ മഹത്തായ ആ ജീവിതം ധന്യതയോടെ മടങ്ങി; ഒപ്പം അമ്മ എന്ന വാക്കിൻ്റെ മഹനീയത ഒന്നു കൂടി തിളങ്ങി.
A glorious century rests at the feet of Lord Vishnu
https://www.facebook.com/Malayalivartha
























