Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

1 കോടിയുടെ ഓഹരി ഇപിയുടെ കുടുംബത്തിന്! ഏറ്റവും വലിയ ഓഹരിയുടമ ഇപിയുടെ ഭാര്യ

30 DECEMBER 2022 10:07 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..

വിവാദമായ വൈദീകം റിസോർട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പി കെ ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികളാണ് ഉള്ളത്.

മകൻ പി.കെ.ജയ്സനു 10 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമാണുള്ളത്. രണ്ടു പേർക്കുമായി 9199 ഓഹരികളുണ്ട്. അയ്യായിരവും അതിൽ താഴെയുമാണ് മറ്റു നിക്ഷേപകരുടെ ഓഹരി. റിസോർട്ടിന്റെ ബോർഡ് ഓഫ് ഡയറകേ്ടഴ്സ് ചെയർപേഴ്സനും ഇന്ദിരയാണ്. റിസോർട്ടിൽ ഇന്ദിരയുടെ ഓഹരി വെളിപ്പെടുത്താൻ നേരത്തെ സി.ഇ.ഒ തയ്യാറായിരുന്നില്ല.

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിക്ക് പിന്നിൽ ചരടുവലിച്ചുവെന്ന് വൈദേകം റിസോർട്ട് സി.ഇ.ഒ ആരോപിക്കുന്ന തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിനെയാണ്. പിണറായിയുടെയും കോടിയേരിയുടെയും കുടുംബ സുഹൃത്താണ് കൂടിയാണ് രമേഷ് കുമാർ. കോൺഗ്രസിലേയും ലീഗിലേയും എന്നുവേണ്ട എല്ലാ പാർട്ടികളിലെ നേതാക്കളുമായും ഇയാൾക്ക് അടുപ്പമുണ്ട്.

മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ജയരാജൻ സ്വാധീനം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും ആന്തൂർ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും കാട്ടിയെന്നുമാണ് യൂത്ത് കോൺഗ്രസിന്റെ പരാതി. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദേകം റിസോർട്ടിനെതിരേ യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസഫ്‌ നൽകിയ പരാതിയിൽ അന്വേഷണാനുമതി തേടി വിജിലൻസ്‌ ആഭ്യന്തര വകുപ്പിനു കത്ത്‌ നൽകി. കുടുംബാംഗങ്ങൾക്കു പങ്കാളിത്തമുള്ള റിസോർട്ടിന് വേണ്ടി മന്ത്രിയായിരുന്ന ഇ. പി. ജയരാജൻ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണു പരാതി.

റിസോർട്ടിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിൽ നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് തദ്ദേശഭരണ മന്ത്രി, അഡീഷനൽ ചീഫ് സെക്രട്ടറി, കലക്ടർ എന്നിവർക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്. മുൻ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കെതിരെ അന്വേഷണത്തിനു സർക്കാർ അനുമതി ആവശ്യമാണെന്ന അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഫയൽ ആഭ്യന്തര വകുപ്പിനു നൽകിയത്.

റിസോർട്ട്‌ നിർമാണത്തിനു നിയമം ലംഘിച്ച്‌ അനുമതി നൽകാൻ ആന്തൂർ നഗരസഭാധ്യക്ഷയും ഉദ്യോഗസ്‌ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു. റിസോർട്ട്‌ നിർമാണത്തിനും നടത്തിപ്പിനും പാരിസ്‌ഥിതികാനുമതി വാങ്ങിയില്ല. റിസോർട്ട്‌ നിർമാണം, സാമ്പത്തിക സ്രോതസ്‌ എന്നിവ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇ.പിക്കെതിരെയല്ല, റിസോർട്ടിന് അനധികൃതമായി അനുമതി നൽകിയെന്ന നഗരസഭയ്ക്ക് എതിരായ പരാതിയിലാണ് വിജിലൻസ് അന്വേഷണ നടപടികളിലേക്ക് കടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2021 ഡിസംബർ 17 നാണ് ഇന്ദിര ചെയർപേഴ്സനായത്. ജില്ലാ സഹകരണ ബാങ്ക് മാനേജരായി വിരമിച്ചശേഷം ഇന്ദിര ചെയർപഴ്സൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2021 ഡിസംബർ 17നു ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് ഇന്ദിരയെ ചെയർപഴ്സനായി നിശ്ചയിച്ചത്. നേരത്തേ ജയ്സനായിരുന്നു ചെയർമാൻ.

ഇതോടെ ഇ.പിയുടെ കുടുംബത്തിൽ ഭാര്യക്കും മകനും മാത്രമായി 92 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോർട്ടിലുള്ളത്. 2014 ലാണ് കമ്പനി രൂപീകരിച്ചത്. സി.പി.എം. സഹയാത്രികനായ കെ.പി രമേഷ് കുമാറും ജയ്സണ് ഒപ്പം തുടക്കം മുതൽ തന്നെ കമ്പനിയുടെ പങ്കാളിയാണെന്നും പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ കമ്പനിയിൽ 11 ഡയറക്ടർമാരാണ് ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (29 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (49 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (55 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends