ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു... ദീർഘകാലമായി രോഗാവസ്ഥയിലായിരുന്നു.. എട്ട് വർഷം പോപ്പ് പദവി വഹിച്ചു.. സ്ഥാനത്യാഗം ചെയ്ത് മാർപ്പാപ്പയുടെ അന്ത്യം 95-ാം വയസിൽ... ബെനഡിക്ട് പാപ്പയ്ക്കുവേണ്ടി പ്രാർഥിക്കണമെന്ന് ബുധനാഴ്ച വിശ്വാസികളോട് അദ്ദേഹം അഭ്യർഥിച്ചു.... ബെനഡിക്ട് പതിനാറാമനെ ഫ്രാൻസിസ് പാപ്പ സന്ദർശിച്ചു....

വിരമിച്ച മാർപാപ്പ ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു.എട്ട് വർഷം പോപ്പ് പദവി വഹിച്ചു. സ്ഥാനത്യാഗം ചെയ്ത് മാർപ്പാപ്പയുടെ അന്ത്യം 95-ാം വയസിൽബെനഡിക്ട് പാപ്പയ്ക്കുവേണ്ടി പ്രാർഥിക്കണമെന്ന് ബുധനാഴ്ച വിശ്വാസികളോട് അദ്ദേഹം അഭ്യർഥിച്ചു. ബെനഡിക്ട് പതിനാറാമനെ ഫ്രാൻസിസ് പാപ്പ സന്ദർശിച്ചു.
ആരോഗ്യപരമായ കാരണങ്ങളാൽ 2013-ലാണ് ബെനഡിക്ട്, മാർപാപ്പ സ്ഥാനം രാജിവെച്ചത്. 600 വർഷത്തിനിടെ, രാജിവെച്ച ആദ്യ മാർപാപ്പയാണ്. വത്തിക്കാനിൽതന്നെയുള്ള ആശ്രമത്തിൽ വിശ്രമജീവിതത്തിലാണ് 95 വയസ്സുള്ള അദ്ദേഹം. ‘എമെരിറ്റസ് പോപ്പ്’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണെന്നും വത്തിക്കാൻ വക്താവ് മത്തേയോ ബ്രൂണിയും ബുധനാഴ്ച അറിയിച്ചു.ബെനഡിക്ട് പാപ്പയുടെ ശബ്ദം നഷ്ടമായെന്ന് മാൾട്ടയിലെ കർദിനാൾ മരിയോ ഗ്രെഷ് 2020-ൽ അറിയിച്ചിരുന്നു.
ജർമൻകാരനായ ബെനഡിക്ട് 2005 ഏപ്രിലിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായാണ് അധികാരത്തിലേറിയത്. ജോസഫ് റാറ്റ്‌സിങ്ങർ എന്നാണ് ശരിപ്പേര്. വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്നപ്പോൾ സഭാതത്ത്വങ്ങൾ കടുകിടെ തെറ്റാതെ നടപ്പാക്കിയിരുന്ന അദ്ദേഹത്തിന് ‘ദൈവത്തിന്റെ റോട്‌വീലർ’ എന്ന വിളിപ്പേരുമുണ്ട്.
https://www.facebook.com/Malayalivartha






















