റെയ്ഡിനിടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അഡ്വ. മുബാറക്ക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡിലെ അംഗമാണെന്ന് ദേശീയ അന്വേഷണ ഏജൻസി; നിർണായക വിവരങ്ങൾ പുറത്ത്

പോപ്പുലർ ഫ്രണ്ടിനെതിരെ വളരെ നിർണായകമായി നീക്കങ്ങളാണ് എൻ ഐ എ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ വലിയ രീതിയിൽ റൈഡ് നടത്തുന്നുണ്ട് ഇപ്പോൾ ഇതാ ഏറ്റവും പുതിയ ഒരു വിവരം പുറത്ത് വരികയാണ്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനിടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അഡ്വ. മുബാറക്കിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്. അഡ്വ. മുബാറക്ക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡിലെ അംഗമാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി പറഞ്ഞിരിക്കുന്നത്.,.
ആയോധനകല പരിശീലിച്ച മുബാറക് സ്ക്വാഡിലെ അംഗങ്ങളെ പരിശീലിപ്പിക്കാൻ നേതൃത്വം നൽകിയിരുന്നുവെന്നും വിവരം പുറത്ത് വിട്ടിരിക്കുകയാണ് . മുബാറക്കിന്‍റെ വീട്ടില്‍നിന്ന് മഴു, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയ.ആയുധങ്ങൾ കണ്ടെത്തിയത് ബാഡ്മിന്‍റൺ റാക്കറ്റിന്‍റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ്. അതേസമയം നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ അന്വേഷണം, നടത്തിയിരുന്നു.
പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെ എത്തിയിരുന്നു രണ്ടാം നിര പ്രാദേശിക നേതാക്കളുടെ വീട്ടിലായിരുന്നു അതിരാവിലെ ഇത് നടന്നത് . ഇവരിൽ പലരുടേയും സാമ്പത്തിക സ്രോതസിലെ സംശയമായിരുന്നു ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് റെയ്ഡ് എന്നാണ് സൂചന.
https://www.facebook.com/Malayalivartha























