ലീഗിൽ വിള്ളലുണ്ടാക്കി അടുത്ത നീക്കമിങ്ങനെ! മലബാറിൽ ബോംബിട്ടു... കുഞ്ഞാപ്പയും ലീഗും തരൂരിന് പിന്നാലെ

കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാനിറങ്ങിയിരിക്കുന്ന ശശിതരൂരിന് കെ.സി ഒരു ഭീഷണിയായി മാറുന്നുവെന്ന വിവരങ്ങളാണ് കഴിഞ്ഞ നാളുകളില്‍ പുറത്തു വന്നു കൊണ്ടിരുന്നത്. ശശി തരൂര്‍ കേരളത്തില്‍ യുഡിഎഫിന്റൈ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരണമെന്നുള്ള ആഗ്രഹത്തോടെയാണ് മലബാര്‍ പര്യടനവും മതനേതാക്കളുമായുള്ള കൂടി കാഴ്ചകളും നടത്തിയത്.
മലബാറില്‍ ശശി തരൂരിനെ സ്വകരിച്ചാനയിക്കുന്നതില്‍ മുസ്ലീം ലിഗ് പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ ആദരവും അനുഗ്രഹവും ശശി തരൂരിന് ആവോളം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ മുസ്ലീം ലിഗിനുണ്ടായ വല്ലാത്ത തിരിച്ചടി ചെറിയ ആഘാതമല്ല പാര്‍ട്ടിയ്ക്കുണ്ടാക്കിയത്. പാര്‍ട്ടിയുടെ ശക്തമായ തട്ടകമായി മലപ്പുറത്തുപോലും നാല് സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കിയതും ലീഗിന് അപ്രതീക്ഷിതമായ ആഘാതമുണ്ടാക്കിയിരുന്നു.
കോണ്‍ഗ്രസില്‍ സതീശന്റെയും രമേശന്റെയും സുധാകരന്റെയും തരൂര്‍ വിരുദ്ധ നിലപാടുകളെ ക്രൈസ്തവ നേതൃത്വവും വിമര്‍ശിക്കുകയാണ്. മാത്രമവുമല്ല പാണക്കാട് തങ്ങള്‍ക്കു പിന്നാലെ ശശി തരൂരിന് മധ്യകേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ഒന്നടങ്കം പരസ്യമായ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.മുസ്ലീം ലീഗിന് അധികാരമെന്നാല്‍ അതിജീവനമാണ്. സമുദായത്തിന്റെ വളര്‍ച്ചയും മലബാറിന്റെ വളര്‍ച്ചയും ലക്ഷ്യമാക്കിയാണ് എക്കാലവും മുസ്ലീം ലീഗ് നീങ്ങുന്നത്.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് രാഷ്ട്രീയത്തിലും ഭരണത്തിലും നേരിയ ചലനം പോലും സൃഷ്ടിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നിയമസഭയിലും നിഷ്പക്ഷമായ നിലപാടാണ് കുറെക്കാലമായി പുലര്‍ത്തിപ്പോരുന്നത്.കേരളത്തിന്റെ ഉപമുഖ്യമന്ത്രിപദം ഏറെക്കാലമായി ആഗ്രഹിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിയും ഏറെക്കാലമായി യുഡിഎഫ് നേതൃത്വമായി സ്വരച്ചേര്‍ച്ചയിലല്ല.
യുഡിഎഫ് എന്ന സംവിധാനം തന്നെ സംസ്ഥാനത്ത് ഏറെക്കാലമായി നിശ്ചലമായിരിക്കുന്നു. യുഡിഎഫ് സംസ്ഥാന നേതൃയോഗം പോലും വിളിച്ചുകൂട്ടാന്‍ സാധിക്കാത്ത വിധം ആ മുന്നണി ഓരോ ദിവസവും ദുര്‍ബലമായിവരികയുമാണ്. നിലവിലെ രാഷ്ട്രീയ നീക്കത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പുപോലും മുസ്ലീം ലിഗ് ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. അപ്പോഴാണ് ഒരു തരി പ്രതീക്ഷയുമായി തരൂർ ലീഗിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ തരൂർ നടത്തുന്ന നീക്കങ്ങളുടെ യഥാർഥ ലക്ഷ്യം എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തരൂരിൻ്റെ പദ്ധതി എന്നാണ് അഭ്യൂഹങ്ങൾ. കോൺഗ്രസിൽ തന്നെ വലിയൊരു വിഭാഗം നേതാക്കലുടെ ആശീർവാദവും വലിയ ജനസ്വീകാര്യതയുമുള്ള ശശി തരൂരിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ അവസരം അസാധ്യമായേക്കില്ല.
എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള നീക്കത്തിന് കെപിസിസിയുടെ പൂർണസമ്മതം ആവശ്യമാണ്. തരൂരുമായി പ്രശ്നങ്ങളില്ലെന്ന് ആവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെയും നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. എന്തായാലും അതൊക്കെ എന്താകുമെന്നുള്ളത് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും,
https://www.facebook.com/Malayalivartha























