തരൂർ അടുത്ത മുഖ്യമന്ത്രി... ചെന്നിത്തലയേയും കെസിയേയും വെട്ടിനിരത്താൻ മന്നത്തപ്പനും... നായൻമാരെ മുഴുവൻ ചാക്കിലാക്കി

നല്ല രീതിയിൽ കോൺഗ്രസിനകത്തും പുറത്തുമായി ജനങ്ങൾക്കിടയിൽ നല്ല ഇമേജും മൈലേജുമുള്ള ജനപ്രതിനിധിയാണ് ശശി തരൂർ. അദ്ദേഹമായിരുന്നു ഇന്ന് എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് എല്ലാവരുടേയും ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടായിരുന്നു. കൂടുതൽ ആളുകളിലേക്ക് ഇറങ്ങി ചെല്ലുവാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് എന്ന് വേണം ഈ സംഭവങ്ങളിലൂടെ ഒക്കെ മനസ്സിലാക്കാൻ.
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടു കൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ട് എന്നുള്ള ഒളിയമ്പ് ഉയർത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികളേയും അതുപോലെ സ്വന്തം പാർട്ടിക്കകത്തുള്ള കുറച്ച് പേരേയും മനസ്സിൽ കണ്ട് കൊണ്ടാണ് ഈ പരാമർശം നടത്തിയത്.
അദ്ദേഹത്തിന്റെ പരാമര്‍ശം കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയിൽ മന്നം ജയന്തിക്ക് പങ്കെടുത്തു എന്നത് മാത്രമല്ല, അതിലൂടെ അദ്ദേഹം ഒരു രാഷ്ട്രീയ ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട് എന്നതാണ് സാരാംശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ലായിരുന്നു. അവിടേയും തരൂരിനാണ് പ്രധാന്യം കല്പിച്ചത്. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മുമ്പ് താൻ തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂർ കേരളത്തിൻ്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ എൻഎസ്എസ്സുമായി തരൂരിനെ ചേർത്ത് നിർത്തുകയാണ് സുകുമാരൻ നായരും.
10 വര്‍ഷം മുമ്പ് എകെ ആന്‍റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍ എസ് എസ് ക്ഷണിച്ചിരിക്കുന്നത്.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ താല്പര്യമില്ല എന്ന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ലഭിച്ചിരിക്കുന്ന ഒരു തിരിച്ചടിയായി തന്നെയാണ് ഈ സംഭവത്തേയും നോക്കി കാണുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.
രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശൻ മുന്നറിയിപ്പും നല്‍കിയിരുന്നു. മന്നം ജീവിതത്തില്‍ ചെയ്തത് ഇപ്പോഴും സ്വാധീനിക്കുന്ന കാര്യങ്ങളാണ്.
നായര്‍ സമുദായം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. ഒരു കാലത്ത് നായര്‍ കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ ആയിരുന്നപ്പോള്‍ സ്‌കൂള്‍ ഫീസ് അടക്കാന്‍ പൈസ ഇല്ലാതെ രണ്ട് വര്‍ഷം മന്നത്തു പത്മനാഭന് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു. മാനവ സേവ മാധവ സേവ എന്നതായിരുന്നു മന്നത്തിന്റെ മുദ്രാവാക്യം. അയിത്തത്തിനെതിരെ പോരാടിയ നേതാവായിരുന്ന അദ്ദേഹം കുടുംബ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തുവെന്നും തരൂര്‍ അനുസ്മരിച്ചു.
https://www.facebook.com/Malayalivartha























