രാജ്യത്തിന്റെ മൂല്യങ്ങളെ വിദ്വേഷ പ്രസംഗങ്ങൾ ബാധിക്കുന്നു; ജനപ്രതിനിധികളുടെ പ്രസംഗം നിയന്ത്രിക്കാനാകില്ല; ഒരു മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ നിലപാടായി കണക്കാക്കാനാവില്ല; അധിക നിയന്ത്രണങ്ങൾ ചുമത്താനാകില്ല; നിർണായകമായ വിധിയുമായി സുപ്രീംകോടതി

നിർണായകമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രീംകോടതി. ഇന്നും ഒരു പ്രത്യേക വിധിയുമായി ജസ്റ്റിസ് നാഗരത്ന രംഗത്ത് വന്നിരിക്കുകയാണ്. മന്ത്രിമാർ അടക്കം ജനപ്രതിനിധികളുടെ വിവാദ പ്രസംഗത്തിനാണ് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിപ്പിക്കുന്നത് . ജനപ്രതിനിധികളുടെ പ്രസംഗത്തിൽ അധികം നിയന്ത്രണങ്ങൾ ചുമത്താനാകില്ലെന്നാണ് സുപ്രീംകോടതി വിധി.കോൺസ്റ്റിറ്റ്യൂഷനിലുള്ള നിയന്ത്രണങ്ങൾ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു ബി വി നഗരത്ന. രാജ്യത്തിന്റെ മൂല്യങ്ങളെ വിദ്വേഷ പ്രസംഗങ്ങൾ ബാധിക്കുന്നു. ജനപ്രതിനിധികളുടെ പ്രസംഗം നിയന്ത്രിക്കാൻ ആകില്ല. ഒരു മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ നിലപാടായി കണക്കാക്കാനാവില്ല . അധിക നിയന്ത്രണങ്ങൾ ചുമത്താൻ ആകില്ല എന്ന നിലപാടിലാണ് സുപ്രീം കോടതി. നിലവിൽ കോൺസ്റ്റിറ്റ്യൂഷൻ ഉള്ള നിയന്ത്രണങ്ങൾ മതിയാകും എന്നും കോടതി വ്യക്തമാക്കി. എന്തായാലും ഈ വിഷയത്തിൽ നിർണായക വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
മന്ത്രിമാർ അടക്കം ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ ആവശ്യപ്പെട്ടുള്ള ഹർജികളിലായിരുന്നു സുപ്രിം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറഞ്ഞത് . പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുൻ മന്ത്രി എം എം മണി വിവാദ പ്രസംഗം നടത്തിയിരുന്നു. ഇതിന് എതിരായ ഹർജികളിലടക്കമാണ് കോടതി വിധി പറഞ്ഞത്.ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചായിരുന്നു വിധി പറഞ്ഞത്.
സുപ്രീംകോടതി ഭരണഘടന ബെഞ്ച് നേരത്തെ ഈ കേസിന്റെ വാദത്തിനിടെ വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന അലിഖിത കീഴ്വഴക്കം ജഡ്ജിമാർ പാലിക്കാറുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ കീഴ്വഴക്കം, രാഷ്ട്രീയക്കാരും അധികാരസ്ഥാനം വഹിക്കുന്ന പൊതുപ്രവർത്തകരും പാലിക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി .
അധിക മാർഗരേഖകൾ കൊണ്ടുവരേണ്ട ആവശ്യമില്ല എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ.വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഉറച്ച് നിന്നത് . ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യം, ബി.വി. നാഗരത്ന എന്നിവരായിരുന്നു അംഗങ്ങൾ.
മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കലിനെച്ചൊല്ലിയുള്ള വിവാദം നീറിപ്പുകയുന്നതിനിടെ കഴിഞ്ഞ ഏപ്രിലിലാണ് തൊഴിലാളിസ്ത്രീകളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമയ്‌ക്കെതിരെ മന്ത്രി എം.എം. മണി അശ്ലീലപരാമര്‍ശം നടത്തിയത്.മൂന്നാറിലെ പെമ്പിളൈ ഒരുമ കൂട്ടായ്മയെ അപമാനിക്കുകയായിരുന്നു മുൻ മന്ത്രി എം.എം. മണി. വിവാദമായ അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണു മുൻ മന്ത്രി മണിയുടെ പരാമര്‍ശം. അശ്ലീലച്ചുവയുള്ള പരാമർശമാണു അദ്ദേഹം നടത്തിയത്. പെമ്പിളൈ ഒരുമയുടെ സമരകാലത്തു സമീപത്തെ കാട്ടില്‍ നടന്നതൊന്നും പറയുന്നില്ലെന്നാണു എം എം മണി പറഞ്ഞത്.
https://www.facebook.com/Malayalivartha
























