ഭരണഘടനയെ വിമർശിച്ച് പ്രസംഗിച്ച് മന്ത്രി സ്ഥാനം നഷ്ടമായ സജി ചെറിയാൻ തിരികെ അധികാരത്തിലേക്ക്; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നാല് മണിക്ക്; ഗവർണർ അനുവാദം നൽകി; സത്യപ്രതിജ്ഞ ഒരുക്കങ്ങൾ തുടങ്ങി

ഒടുവിൽ അതും സംഭവിച്ചു സജി ചെറിയാന് പച്ചക്കൊടി കാണിച്ച് ഗവർണർ.ഭരണഘടനയെ വിമർശിച്ച് പ്രസംഗിച്ച് മന്ത്രി സ്ഥാനം നഷ്ടമായ സജി ചെറിയാൻ തിരികെ അധികാരത്തിലേക്ക് . സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നാൽ മണിക്ക്. സജി ചെറിയാന് മന്ത്രി ആകാനുള്ള അവകാശമുണ്ട് എന്ന് ഗവർണർ നിയമോപദേശം കിട്ടിയതിനുശേഷം പറഞ്ഞിരിക്കുകയാണ്.ഇതിന്റെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടന്നേക്കും എന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഗവർണർ അനുവാദം നൽകി എന്ന സൂചനകൾ പുറത്തുവരികയാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ആയിരുന്നു സജി ചെറിയാന് മന്ത്രി പദവി തിരിച്ചു നൽകുക എന്ന തീരുമാനം എടുത്തത് പക്ഷേ അതിനു ഗവർണറുടെ ഒരു അനുവാദം കൂടെ വേണമായിരുന്നു ഇപ്പോൾ ഗവർണറും അനുവാദം നൽകിയിരിക്കുകയാണ്.
അപ്പോൾ തീർച്ചയായിട്ടും മന്ത്രി പദവിയിലേക്കുള്ള തടസ്സങ്ങൾ എല്ലാം നീങ്ങിയിരിക്കുകയാണ്. ഇനി സത്യപ്രതിജ്ഞ ചടങ്ങു എന്ന കടമ്പയാണ് മുന്നിലുള്ളത് ഉടനെ തന്നെ അത് നടന്നേക്കുമെന്നാണ് സൂചന.ന്തായാലും സജി ചെറിയാൻ തിരിച്ച് മന്ത്രി പദവിയിലേക്ക് എത്തുകയാണ്. അതേസമയം ആലപ്പുഴയിലെ സി പി എമ്മിൽ ഒന്നാം നമ്പറുകാരനാണ് സജി. കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നുണ്ടായ നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ സീറ്റ് നിലനിർത്തിയാണ് ജില്ലാ നേതാവിൽനിന്നും സംസ്ഥാന നേതൃനിരയിലേക്ക് സജി ചെറിയാൻ ഉയർന്നത്.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. പ്രായപരിധി മാനദണ്ഡത്തെത്തുടർന്ന് പാർട്ടി സ്ഥാനങ്ങളിൽനിന്ന് ഒഴിഞ്ഞ ജി.സുധാകരൻ സജീവമല്ല. ടി.എം.തോമസ് ഐസക്ക് തലസ്ഥാനത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കടുത്ത തീരുമാനങ്ങൾ എടുക്കേണ്ട സ്ഥലത്ത് അങ്ങനെ ചെയ്തും ജനകീയനാകേണ്ട അവസരങ്ങളിൽ അതിനൊത്ത് ഉയർന്നും പ്രവർത്തിക്കുന്ന സജി ചെറിയാന്റെ പ്രവർത്തന രീതി ജില്ലയിലെ പാർട്ടിയെ ഒത്തൊരുമയോടെ കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നു നേതൃത്വം വിലയിരുത്തുന്നു .
https://www.facebook.com/Malayalivartha
























