സജി ചെറിയാൻ രാജിവയ്ക്കാൻ ഉണ്ടായ സാഹചര്യത്തിൽ നിന്നും നിലവിൽ എന്ത് മാറ്റം വന്നു; രാജ്ഭവന്റെ നീക്കങ്ങൾ ഒന്നൊന്നായി ഉറ്റുനോക്കി സർക്കാർ, സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം ഗോവിന്ദാ...

കേരള രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. രാജ്ഭവന്റെ നീക്കങ്ങൾ ഒന്നൊന്നായി ഉറ്റുനോക്കുകയാണ് സർക്കാർ. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗവർണർ തന്റെ അസംതൃപ്തി പരസ്യമായി രേഖപ്പെടുത്തുകയുണ്ടായി. ഈയൊരു സാഹചര്യത്തിലാണ് സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം നീളുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. ഈ കാര്യത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഗവർണറുടെ നീക്കം. നിയമോപദേശം പരിശോധിച്ച ശേഷമാകും സർക്കാരിന് മറുപടി നൽകുക.
സജി ചെറിയാൻ രാജിവയ്ക്കാൻ ഉണ്ടായ സാഹചര്യത്തിൽ നിന്നും നിലവിൽ എന്ത് മാറ്റമാണ് വന്നതെന്നും ഗവർണർ ആരായുകയുണ്ടായി. ഇതുതന്നെയാണ് ഏറ്റവും പ്രധാനമായി രാജ്ഭവൻ ഉന്നയിക്കുക. ഇതേ രീതിയിൽ തന്നെയാണ് ഗവർണർക്ക് നിയമോപദേശവും ലഭിച്ചത്. സജി ചെറിയാൻ തിരിച്ച് മന്ത്രിസഭയിൽ എത്തുന്നതുമായി ബന്ധപ്പെട്ടുളള കാര്യങ്ങളിൽ ഗവർണർക്ക് കൂടുതൽ അധികാരമുണ്ട്. മുഖ്യമന്ത്രിയോടും വ്യക്തത തേടാൻ സാധ്യതയുണ്ട്.
നാളെ ഉച്ച കഴിഞ്ഞിട്ടാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കായി സംസ്ഥാന സർക്കാർ സമയം തേടിയിരുന്നത്. രാജ്ഭവനോട് ഇക്കാര്യങ്ങൾ നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗവർണറുമായി കൂടിയാലോചിക്കാതെയാണ് ഇക്കാര്യത്തിൽ ഒരു സാമ്യം കൂടി ആവശ്യപ്പെട്ടതെന്ന് അമർഷം കൂടി ഉരുവായിരിക്കുകയാണ്. എന്തായാലും ഇക്കാര്യത്തിൽ നിയമം അനുസരിച്ച് മാത്രമായിരിക്കും തീരുമാനം കൈകൊള്ളുക. സർക്കാരുമായി പോര് തുടരുന്ന സാഹചര്യത്തിൽ കടുത്ത തീരുമാനമാകും ഗവർണർ കൈക്കൊള്ളുക. അങ്ങനെയെങ്കിൽ സർക്കാരിന്റെ നീക്കം എന്താകും എന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി ഒരാളുടെ പേര് നിർദ്ദേശിച്ചാൽ അയ്യാളെ മന്ത്രിസഭയിലേക്ക് അല്ലെങ്കിൽ മന്ത്രിയായി തന്നെ അംഗീകരിക്കുക എന്നതാണ് ഇതുവരെ ഗവർണർമാർ ചെയ്തിരുന്നത്. എന്നുമാത്രമല്ല, ഇത് ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. ആയതിനാൽ തന്നെ സത്യപ്രതിജ്ഞയ്ക്ക് അവസരം ഒരുക്കുക എന്നത് ഭരണഘടന ഉത്തരവാദിത്തം ആണെന്നും അങ്ങനെയെങ്കിൽ സർക്കാരിന്റെ നീക്കങ്ങൾ നിർണായകമാകും. ഗവര്ണര്ക്കെതിരെ കൂടുതൽ കടുത്ത നടപടികൾ എടുക്കേണ്ടിവരുമെന്ന സൂചനകള് വരുന്നുണ്ട്.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ നീളാൻ സാധ്യത. സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയിൽ ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ച് തീരുമാനമെടുത്താൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം. സർക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തിൽ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ കോടതി കുറ്റാരോപിതന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും നിയമോപദേശം. ഏതായാലും ഇന്നത്തെ ഗവർണറുടെ തീരുമാനം വന്നതിന് പിന്നാലെയാകും സർക്കാരിന്റെ തുടർനീക്കങ്ങൾ ഉണ്ടാകുക.
https://www.facebook.com/Malayalivartha
























